Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാലിന്യപ്രശ്നം...

മാലിന്യപ്രശ്നം ഉടൻ തീരാനിടയില്ലെന്ന് റിപ്പോർട്ട്

text_fields
bookmark_border
മാലിന്യപ്രശ്നം ഉടൻ തീരാനിടയില്ലെന്ന് റിപ്പോർട്ട്
cancel
camera_alt??????????? ??????????? ???????? ?????????????? 111? ??????????? ???????????????????????

കുവൈത്ത് സിറ്റി: രാജ്യത്തെ താമസകേന്ദ്രങ്ങളിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ സമയ മെടുക്കുമെന്ന് റിപ്പോർട്ട്. അബ്ബാസിയപോലെ ജനവാസമേറിയ പ്രദേശങ്ങളിൽ സ്ഥിതി ഗുരു തരമാണ്. മൂക്കുപൊത്താതെ റോഡിലിറങ്ങാനാവാത്ത അവസ്ഥയാണ് ചിലയിടത്ത്. സൽവ, ഖൈത്താൻ, സാൽമിയ, മഹബൂല, ഹവല്ലി എന്നിവിടങ്ങളിലെ താമസ കേന്ദ്രങ്ങളിൽ ഇപ്പോഴും മാലിന്യക്കൂമ്പാരമാണ്. നേരത്തെ ശുചീകരണം ഏറ്റെടുത്ത് നടത്തിയിരുന്ന കമ്പനിയിൽനിന്ന് പുതിയ കമ്പനി ഏറ്റെടുക്കുന്ന പ്രക്രിയ പൂർത്തിയാവാത്തതാണ് പ്രശ്നം. സ്വദേശി താമസകേന്ദ്രങ്ങളെ അപേക്ഷിച്ച് വിദേശികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്ന കൊട്ടകൾ നിറഞ്ഞുകവിഞ്ഞ് റോഡിൽ പരന്നുകിടക്കുന്നത്. കഴിഞ്ഞദിവസം മുനിസിപ്പാലിറ്റി ശുചീകരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

വിവിധ ഭാഗങ്ങളിൽനിന്ന് മുനിസിപ്പാലിറ്റി മാലിന്യ ശേഖരണം സജീവമാക്കിയതോടെ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വലിയ മാറ്റമുണ്ട്. വാണിജ്യ കേന്ദ്രങ്ങൾ ഇതിനകം ഒരുവിധം വൃത്തിയായിട്ടുണ്ട്. പുതിയ കരാർ കമ്പനിക്ക് തുടക്കത്തിെൻറ അങ്കലാപ്പ് ഉണ്ടെന്നാണ് റിപ്പോർട്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 17 കമ്പനിയുമായി കഴിഞ്ഞമാസം മുനിസിപ്പാലിറ്റി കരാറിലേര്‍പ്പെട്ടിരുന്നു. 124 ദശലക്ഷം ദീനാറിെൻറ കരാറാണ് മുനിസിപ്പാലിറ്റി ഒപ്പുവെച്ചത്. വരും ദിവസങ്ങളിൽ തീവ്രയജ്ഞത്തിലൂടെ ക്ലീൻ കുവൈത്ത് സാധ്യമാക്കാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. എല്ലാ ഗവർണറേറ്റുകളിലും പ്രത്യേക ഡ്രൈവുകൾ നടത്താൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. അതിനിടെ, ശുചീകരണത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളിൽനിന്ന് പിഴ ഇൗടാക്കുമെന്നും മുനിസിപ്പാലിറ്റിയുടെ നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളുമായുള്ള കരാറുകള്‍ റദ്ദാക്കുമെന്നും തല്‍സ്ഥാനത്ത് പുതിയ കമ്പനികളെ നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story