Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightധാരണപത്രമായി;...

ധാരണപത്രമായി; ഇത്യോപ്യയിൽ നിന്ന് ഗാർഹികത്തൊഴിലാളികൾ എത്തുന്നു

text_fields
bookmark_border
ധാരണപത്രമായി; ഇത്യോപ്യയിൽ നിന്ന് ഗാർഹികത്തൊഴിലാളികൾ എത്തുന്നു
cancel

കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്തിലേക്ക് ഇത്യോപ്യയില് ‍നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ ധാരണയായി. കുവൈത്ത് ഗാര്‍ഹിക തൊഴിലാളി സൊസൈറ്റി ഇത ്യോപ്യയിലെ മാന്‍പവര്‍ അതോറിറ്റിയുമായി ഇതുസംബന്ധിച്ച് ധാരണപത്രത്തില്‍ ഒപ്പുവെച്ചു. കഴിഞ്ഞ കുവൈത്ത് ഗാര്‍ഹിക തൊഴിലാളി സൊസൈറ്റി അധികൃതര്‍ ഇത്യോപ്യ സന്ദര്‍ശിച്ചിരുന്നു. അറേബ്യന്‍ രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലിനെക്കുറിച്ചും രാജ്യം മുന്നോട്ടുവെക്കുന്ന നിയമനിർദേശങ്ങളെക്കുറിച്ചും സംഘം ഇത്യോപ്യന്‍ ഏജന്‍സികളെ ബോധവാന്മാരാക്കി. ഇത്യോപ്യ, ഗിനിയ, കെനിയ, നൈജീരിയ, ടോഗോ, സെനഗൽ, മലാവി, ഛാഡ്, സിയെറ ലിയോൺ, നൈജർ, ടാൻസാനിയ, ഗാംബിയ, ഘാന, സിംബാബ്വേ, മഡഗാസ്കർ, കോംഗോ, ബുറുണ്ടി, എറിത്രിയ, ലൈബീരിയ, ജിബൂത്തി, ബുർകിനാഫാസോ, ഗിനിയ ബിസോ എന്നീ രാജ്യങ്ങളിലെ ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിൽ റിക്രൂട്ട്മെൻറ് വിലക്കുണ്ടായിരുന്നു.

ഗാർഹികത്തൊഴിലാളി ക്ഷാമം കാരണമാണ് വിലക്ക് നീക്കി ഇത്യോപ്യന്‍ ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തെത്തിക്കാന്‍ തീരുമാനമായത്. ഇന്തോനേഷ്യന്‍ ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തിലെത്തിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ മാന്‍പവര്‍ അതോറിറ്റി നടത്തിയിരുന്നു. 11 വര്‍ഷത്തിനു ശേഷമാണ് മാന്‍പവര്‍ അതോറിറ്റി ഇന്തോനേഷ്യയില്‍നിന്ന് തൊഴിലാളികളെ രാജ്യത്തെത്തിക്കാൻ ഒരുങ്ങുന്നത്. 2008ലായിരുന്നു ഇന്തോനേഷ്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെച്ചത്. കുവൈത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഇത്യോപ്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story