കമേഴ്സ്യൽ ഏരിയകൾ വൃത്തിയായി; താമസ സ്ഥലങ്ങളിൽ ഇപ്പോഴും മാലിന്യം
text_fieldsകുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റി ശുചീകരണ കാമ്പയിൻ ആരംഭിച്ചുവെങ്കിലും രാജ്യത്തെ റെസിഡൻഷ്യൽ ഏരിയകളിൽ ഇപ്പോഴും മാലിന്യം കുന്നുകൂടിക്കിടക്കുന്നു. ആദ്യഘട്ടത്തിൽ മുനിസിപ്പാലിറ്റി കമേഴ്സ്യൽ ഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്നത് കൊണ്ടാണ് ഇതെന്നാണ് വിലയിരുത്തൽ. അതേസമയം, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മുനിസിപ്പാലിറ്റി മാലിന്യ ശേഖരണം സജീവമാക്കിയതോടെ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വലിയ മാറ്റമുണ്ട്. കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിെൻറ പടങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
സൽവ, ഖൈത്താൻ, സാൽമിയ, മഹബൂല, ഹവല്ലി എന്നിവിടങ്ങളിലെ താമസ കേന്ദ്രങ്ങളിൽ ഇപ്പോഴും മാലിന്യക്കൂമ്പാരമാണെന്ന് ഫീൽഡ് ടൂർ നടത്തിയ കുവൈത്ത് ടൈംസ് സംഘം റിപ്പോർട്ട് ചെയ്തു. നേരത്തേ ശുചീകരണം ഏറ്റെടുത്ത് നടത്തിയിരുന്ന കമ്പനിയിൽനിന്ന് പുതിയ കമ്പനി ഏറ്റെടുക്കുന്ന പ്രക്രിയ പൂർത്തിയാവാത്തതാണ് പ്രശ്നം സൃഷ്ടിച്ചത്. ഇത് ഏതാനും ദിവസത്തിനകം പൂർത്തിയാകുമെന്നും മുഴുവൻ മേഖലയിൽനിന്നും നിത്യേന മാലിന്യം ശേഖരിക്കുമെന്നും കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.