Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജനറിക്...

ജനറിക് മരുന്നുകൾ വിൽക്കാൻ ആരോഗ്യ മന്ത്രാലയത്തിൻെറ അനുമതി

text_fields
bookmark_border
ജനറിക് മരുന്നുകൾ വിൽക്കാൻ  ആരോഗ്യ മന്ത്രാലയത്തിൻെറ അനുമതി
cancel

കുവൈത്ത് സിറ്റി: ജനറിക് മരുന്നുകൾ വാങ്ങാനും വിൽക്കാനും ഇതാദ്യമായി കുവൈത്ത് ആരോ ഗ്യ മന്ത്രാലയം അനുമതി നൽകി. രാജ്യത്ത് മരുന്നുവില കാര്യമായി കുറയാൻ കാരണമാവുന്ന തീ രുമാനമാണിത്. ബ്രാൻഡഡ് മരുന്നിന് പകരമായി അളവിലും നൽകുന്ന രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാതെ ഇറക്കുന്ന മരുന്നുകളാണ് ജനറിക് മരുന്ന്. നിറത്തിലും രൂപത്തിലും വ്യത്യാസം ഉണ്ടാവുമെങ്കിലും കെമിക്കൽ ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടാവില്ല. ബ്രാൻഡ് മരുന്നുകളുടെ പത്തിലൊന്ന് വില മാത്രമാണ് പലപ്പോഴും ജനറിക് മരുന്നുകൾക്ക് ഉണ്ടാവാറുള്ളത്.

ഇവ സർക്കാറിെൻറ നിയന്ത്രണത്തിനു വിധേയമായാണ് വിപണനം ചെയ്യപ്പെടുകയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു. മരുന്ന് വികസിപ്പിച്ചെടുത്ത കമ്പനിയുടെ പേറ്റൻറ് സംരക്ഷണ കാലാവധി അവസാനിക്കുമ്പോഴാണ് ഇതേ ഉള്ളടക്കവുമായി ജനറിക് മരുന്നുകൾ വിപണിയിലെത്തുന്നത്. തുടർന്ന് മത്സരം മൂലം മരുന്നുകളുടെ വില പെട്ടെന്ന് കുറയാൻ കാരണമാകും. ഡോക്ടർമാർ മരുന്നു കുറിക്കുമ്പോൾ രസതന്ത്രനാമം മാത്രം എഴുതണമെന്നും ട്രേഡ് നാമം എഴുതരുതെന്നും അബ്ദുല്ല ബദർ നിർദേശിച്ചു. എന്നാലേ ജനറിക് മരുന്നുകൾ ഫാർമസികളിൽനിന്ന് നൽകാൻ സാധിക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story