Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമുനിസിപ്പാലിറ്റി...

മുനിസിപ്പാലിറ്റി ശുചീകരണ കാമ്പയിൻ; മാലിന്യ ശേഖരം നീക്കിത്തുടങ്ങി

text_fields
bookmark_border
മുനിസിപ്പാലിറ്റി ശുചീകരണ കാമ്പയിൻ; മാലിന്യ ശേഖരം നീക്കിത്തുടങ്ങി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ശുചീകരണ കാമ്പയിൻ ആരംഭിച്ചു. രാജ്യ ത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് മാലിന്യ ശേഖരം നീക്കിത്തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസമായി മാലിന്യം ശേഖരിക്കലും ശുചീകരണവും കാര്യക്ഷമമായി നടക്കാത്തതിനാൽ വിവിധ ഭാഗങ്ങളിൽ നടവഴികളിലടക്കം മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ട്. മാലിന്യ ശേഖരണ കൊട്ടകൾ പലയിടത്തും നിറഞ്ഞുകവിഞ്ഞു കിടക്കുകയായിരുന്നു. അബ്ബാസിയ, മംഗഫ്, മഹബൂല, സാൽമിയ, അബൂഹലീഫ, ഫഹാഹീൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം മാലിന്യം കെട്ടിക്കിടന്ന് ജനം ബുദ്ധിമുട്ടിലായിരുന്നു. മാലിന്യക്കൊട്ടകൾ നിറഞ്ഞുകവിഞ്ഞും റോഡിൽ പരന്നുകിടന്നും എന്താണ് സംഭവം എന്നറിയാതെ ജനം ആശങ്കയിലായിരുന്നു. നിലവിലെ കരാർ കാലാവധി കഴിയുകയും പുതിയ കമ്പനികൾ കരാർ നടപടികൾ പൂർത്തിയാക്കി ശുചീകരണം കാര്യക്ഷമമാക്കാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 17 കമ്പനികളുമായി കഴിഞ്ഞ മാസം മുനിസിപ്പാലിറ്റി കരാറിലേര്‍പ്പെട്ടിരുന്നു.

124 ദശലക്ഷം ദീനാറിെൻറ കരാറാണ് മുനിസിപ്പാലിറ്റി ഒപ്പുവെച്ചത്. വരും ദിവസങ്ങളിൽ തീവ്രയജ്ഞത്തിലൂടെ ക്ലീൻ കുവൈത്ത് സാധ്യമാക്കാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. എല്ലാ ഗവർണറേറ്റുകളിലും പ്രത്യേക ഡ്രൈവുകൾ നടത്താൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. അതിനിടെ ശുചീകരണത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളിൽനിന്ന് പിഴ ഇൗടാക്കുമെന്നും മുനിസിപ്പാലിറ്റിയുടെ നിയമങ്ങള്‍ പാലിക്കാത്ത കമ്പനികളുമായുള്ള കരാറുകള്‍ റദ്ദാക്കുമെന്നും തല്‍സ്ഥാനത്ത് പുതിയ കമ്പനികളെ നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശുചീകരണ യജ്ഞത്തിനൊപ്പം പരിശോധനയും നടക്കാനിടയുണ്ട്. വരുംദിവസങ്ങളിൽ റെയ്ഡ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഭക്ഷണ സാധനങ്ങൾ അനാരോഗ്യകരമായ രീതിയിൽ സൂക്ഷിച്ചുവെക്കുന്നതും പൊതു സ്ഥലം കൈയേറി കടകൾ പുറത്തേക്ക് നീട്ടുന്നതും പിടികൂടി നിയമനടപടികൾക്ക് വിധേയമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story