ആരും നിയമത്തിന് മുകളിലല്ല; –ആഭ്യന്തര മന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ആരും നിയമത്തിന് മുകളിലല്ലെന്നും ശിപാർശക്കും സ്വാധീനത്തിനും സ്ഥാനമില്ലെന്നും ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് അസ്സബാഹ് പറഞ്ഞു. നിയമത്തിെൻറ കണ്ണിൽ എല്ലാവരും തുല്യരാണ്. ആരും പ്രത്യേക പരിഗണനക്ക് അർഹരല്ലെന്ന് അദ്ദേഹം പറഞ്ഞു. കാപിറ്റൽ ഗവർണറേറ്റിലെ ഗതാഗത വകുപ്പിലെ ലൈസൻസിങ് വിഭാഗം മേധാവി ലെഫ്റ്റനൻറ് കേണൽ സാലിഹ് അൽ റാഷിദിനെ അനുമോദിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വാഹനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാനാവശ്യപ്പെട്ട് രാജകുടുംബത്തിലെ പ്രമുഖൻ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചതോടെയാണ് സംഭവത്തിെൻറ തുടക്കം. നേരത്തേ മൻദൂബ് സമർപ്പിച്ച രേഖകൾ അപര്യാപ്തമായതിനാൽ ഉദ്യോഗസ്ഥൻ അപേക്ഷ നിരസിച്ചിരുന്നു.
ആവശ്യമായ രേഖകൾ കൂടാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥൻ രാജകുടുംബാംഗത്തെ അറിയിച്ചതോടെ ഇദ്ദേഹം രോഷാകുലനായി. ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശൈഖിെൻറ നടപടി തിരിച്ചടിക്കുകയായിരുന്നു. ക്ലിപ് വൈറലായതോടെ കൂടുതൽ പേരും ഉദ്യോഗസ്ഥനെ പിന്തുണച്ച് രംഗത്തെത്തി. പാർലമെൻറ് അംഗങ്ങളും ഉദ്യോഗസ്ഥന് പിന്തുണയുമായെത്തി. പ്രാദേശിക മാധ്യമങ്ങളും കേണൽ സാലിഹ് അൽ റാഷിദിനെ പിന്തുണച്ച് പ്രാധാന്യപൂർവം വാർത്തയെഴുതി. തുടർന്ന് ആഭ്യന്തരമന്ത്രി സാലിഹ് റാഷിദിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. രാജ്യത്തിെൻറ സുരക്ഷ ഉറപ്പുവരുത്താൻ സദാ ജാഗ്രത പുലർത്തുന്ന ആഭ്യന്തര മന്ത്രാലയ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.