വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വർഷമാക്കണം –എം.പി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസാനുമതി കാലം പരമാവധി അഞ്ചു വർഷമാക്കണം എന്ന നിർദേശവുമായി സഫ അൽ ഹാഷിം എം.പി.
വിദേശികളുടെ താമസാനുമതിയുമായി ബന്ധപ്പെട്ട 14 ഇന നിർദേശങ്ങളുമായാണ് ഇവർ രംഗത്തെത്തിയത്. സ്പോൺസറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളെയും നാടുകടത്തണമെന്നും പാർലമെൻറിൽ സമർപ്പിച്ച നിർദേശത്തിൽ അവർ ആവശ്യപ്പെട്ടു. നിർമാണമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 40 വയസ്സ് പൂർത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും പിരിച്ചുവിട്ടു സ്വന്തം നാടുകളിലേക്ക് അയക്കണം. വിദ്യാഭ്യാസ യോഗ്യതയും നിലവിൽ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം.
വിദേശി അധ്യാപകർ വിദ്യാഭ്യാസ സ്ഥാപനത്തിെൻറ വിസയിൽ അല്ലാതെ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ നാടുകടത്തുകയും പിന്നീട് വിദേശികളെ കൊണ്ടുവരുന്നതിൽനിന്ന് പ്രസ്തുത സ്ഥാപനത്തെ തടയുകയും ചെയ്യണം. മൂന്നുതവണ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന വിദേശികളെ നാടുകടത്തണമെന്നും നിയമലംഘനത്തിെൻറ വ്യാപ്തി അനുസരിച്ചു വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയുകയും വേണമെന്ന് കരട് നിയമത്തിൽ അക്കമിട്ടു പറയുന്നു. ഇഖാമയും വിദ്യാഭ്യാസ യോഗ്യതയും തമ്മിൽ ബന്ധിപ്പിച്ച് വിദേശികളെ രാജ്യത്തിന് ആവശ്യമാണെങ്കിൽ മാത്രം തുടരാൻ അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. രാജ്യത്തെ വിദേശികളുടെ എണ്ണം അപകടകരമാം വിധം വർധിച്ചതായി ചൂണ്ടിക്കാട്ടിയാണ് സഫ അൽ ഹാഷിം എം.പി നാടുകടത്തൽ ഉൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടു വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.