പച്ചപ്പണിയാൻ പദ്ധതികളുമായി ജഹ്റ
text_fieldsകുവൈത്ത് സിറ്റി: ജഹ്റ ഗവര്‍ണറേറ്റിലെ പ്രദേശങ്ങളില്‍ വനവത്കരണം നടത്താന്‍ കഴി ഞ്ഞമാസം പ്രഖ്യാപിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 10ന് ആരംഭിക്കുമെന്ന് പരിസ്ഥിതി വകുപ്പു മേധാവി ശൈഖ് അബ്ദുല്ല അല്‍ അഹ്മദ് വ്യക്തമാക്കി. പ്രദേശത്തെ രണ്ടു കി ലോമീറ്റര്‍ ചുറ്റളവില്‍ വനവത്കരണം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. വന വത്കരണം രണ്ടു കിലോമീറ്ററില്‍നിന്നു 18 കിലേമീറ്ററിലേക്ക് വ്യാപിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ മരങ്ങളും ഉടന്‍ തന്നെ നട്ടുപിടിപ്പിക്കുമെന്നും ശേഷം പൊതുജനങ്ങള്‍ക്കായി സ്ഥലം വിട്ടുകൊടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ഇക്കോടൂറിസം പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി അതിർത്തി പ്രദേശങ്ങളില്‍ വനവത്കരണം നടത്താനുള്ള സമ്മതത്തിനായി ശ്രമിക്കുന്നുണ്ടെന്നും പരിസ്ഥിതി വകുപ്പു അധികൃതര്‍ അറിയിച്ചു.
ജഹ്റയിലെ പ്രകൃതിസംരക്ഷണ കേന്ദ്രം ഇൗയിടെ ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എൻ) എന്ന സംഘടനയില്‍ ഇടം നേടിയത് രാജ്യത്തെ പ്രകൃതിസ്നേഹികളെയും പരിസ്ഥിതി പ്രവർത്തകരെയും തെല്ലൊന്നുമല്ല ആഹ്ലാദഭരിതരാക്കിയത്. സ്വിറ്റ്സര്‍ലൻഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകൃതിസംരക്ഷണ സംഘടനയാണ് ഇൻറര്‍നാഷനല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ ഇവരുടെ സംഘടനക്കുകീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുവൈത്തില്‍നിന്നു ആദ്യമായിട്ടാണ് ഒരു കേന്ദ്രം സംഘടനയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വരും വര്‍ഷങ്ങളില്‍ ജഹ്റപോലെ ബാക്കിയുള്ള സ്ഥലങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള പദ്ധതികളും ആസൂത്രണങ്ങളും തന്നെയാണ് മരുഭൂമിയെ പച്ചപുതപ്പിക്കാനുള്ള പുതിയ പദ്ധതികൾകൊണ്ട് പരിസ്ഥിതി സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്.
രാജ്യാന്തര സംഘടനയിൽ ഇടംനേടുന്നതോടെ ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ നൽകുന്ന സഹായങ്ങളും ഫണ്ടുകളും ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനൊപ്പം പ്ലാസ്റ്റിക്കിനെ പടിക്കുപുറത്താക്കാനുള്ള പദ്ധതികളും രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ നശംവിതക്കുന്ന പ്ലാസ്റ്റിക്കിനെതിരായ നീക്കത്തിൽ പലയിടത്തുനിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നതും പ്രതീക്ഷ വർധിപ്പിക്കുകയാണ്. പൂർണമായും പ്രകൃതിസൗഹൃദ ബാഗുകൾ ഷോപ്പിങ്ങിലും മറ്റും ഉപയോഗിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി ബോധവത്കരണ പരപാടികളാണ് തുടക്കത്തിൽ ലക്ഷ്യമിടുന്നത്. രാജ്യത്തെ കോഓപറേറ്റിവ് സൊസൈറ്റികൾ ഇത്തരത്തിൽ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി ഒഴിവാക്കി, പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാൻ ധാരണയായതായി വോളണ്ടറി വർക്ക് സെൻറർ ചെയർപേഴ്സൻ ശൈഖ അംതാൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അറിയിച്ചു.
പരിസ്ഥിതി അതോറിറ്റി ഉപദേഷ്ടാക്കൾ, കൺസ്യൂമർ കോഓപറേറ്റിവ് സൊസൈറ്റീസ് െഡപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ ഹുദൈബ, കോഓപറേറ്റിവ് സൊസൈറ്റികളുടെ തലവന്മാർ എന്നിവരുമായുള്ള ചർച്ചയിലാണ് തീരുമാനം. ജീർണിക്കാത്ത പ്ലാസ്റ്റിക് ബാഗുകൾ മനുഷ്യർ ഉൾപ്പെടെ ജീവികൾക്ക് ഉണ്ടാക്കുന്ന ഭീഷണി കുറക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമാണ് പ്ലാസ്റ്റിക് ബാഗ് ഒഴിവാക്കുന്നതെന്ന് അവർ പറഞ്ഞു. ഇതുപോലെ മാനവരാശിക്ക് തന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കി ബദൽ മാർഗങ്ങൾ തേടാനുള്ള ആലോചന നേരത്തേതന്നെ മന്ത്രാലയങ്ങൾ തുടങ്ങിയിരുന്നു. പ്ലാസ്റ്റിക്കിനെ എളുപ്പത്തിൽ ഇല്ലാതാക്കുകയെന്നത് പ്രായോഗികമല്ലെന്നും എന്നാൽ പടിപടിയായുള്ള മാറ്റം യാഥാർഥ്യമാകണമെങ്കിൽ ഇപ്പോൾ തന്നെ ചുവടുവെച്ചുതുടങ്ങണമെന്നാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.