Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ വിദേശികൾക്ക്...

കുവൈത്തിൽ വിദേശികൾക്ക് ക്വോട്ട ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം

text_fields
bookmark_border
കുവൈത്തിൽ വിദേശികൾക്ക് ക്വോട്ട  ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം
cancel

കുവൈത്ത് സിറ്റി: ജനനനിരക്കിനേക്കാൾ കൂടുതലായുള്ള വിദേശി തൊഴിലാളികളുടെ അനിയന് ത്രിത കടന്നുവരവ് തടയാൻ പുതിയ നിയമ നിർമാണം നടത്തണമെന്ന ആവശ്യം വീണ്ടും ശക്തമാകുന ്നു. രാജ്യത്ത് നിലനിൽക്കുന്ന ജനസംഖ്യ അസുന്തലിതത്വം ഇല്ലാതാക്കാനും സ്വദേശികളിലെ തെ ാഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനുമായി വിദേശി തൊഴിലാളികൾക്ക് േക്വാട്ട നിശ്ച യിച്ച് റിക്രൂട്ട്മെൻറ് നടപടി പരിഷ്കരിക്കാനുള്ള നടപടി വേണമെന്നാണ് ആവശ്യം.
പടിപ ടിയായി വിദേശികളെ കുറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടും ജനസംഖ്യാനുപാതികമായി വ ിദേശികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിർമാണത്തിന് മുറവിളിയുയരുന്നത്.

വിദേശ രാജ്യങ്ങൾക്ക് കുവൈത്തിൽ േക്വാട്ട നിശ്ചയിച്ച് വിദേശി കടന്നുവരവ് നിയന്ത്രിക്കുകയും വിദേശികൾ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിർബന്ധിത നികുതി ഏർപ്പെടുത്തുകയും വേണമെന്ന് പാർലമെൻറ് അംഗം ഖലീൽ അൽസലേഹ് ആവശ്യപ്പെട്ടു. രാജ്യത്ത് വളരെ കുറച്ചു മാത്രം പണം ചെലവഴിച്ച് സമ്പാദ്യത്തിെൻറ സിംഹഭാഗവും സ്വന്തം നാട്ടിലേക്കാണ് വിദേശികൾ അ‍യക്കുന്നത്. ഇങ്ങനെ അയക്കുന്ന പണത്തിന് നിർബന്ധമായും നികുതി ഏർപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലാത്ത കുവൈത്ത് പൗരന്മാരുടെ എണ്ണം ഏകദേശം 20,000 കവിയും. വ്യാപകമായി കടന്നുകൂടുന്ന അവിദഗ്ധരായ വിദേശികൾ കുവൈത്തിലെ വിഭവങ്ങളാണ് കാലാകാലങ്ങളായി തിന്നുകഴിയുന്നത്.
രാജ്യത്ത് വർധിച്ചുവരുന്ന വിസ കച്ചവടത്തെ കർശനമായി നിയന്ത്രിക്കാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നേരത്തേയും ഇത്തരത്തിലുള്ള നിരവധി ആവശ്യങ്ങൾ എം.പിമാർ ഉയർത്തിയിരുന്നുവെങ്കിലും കാര്യമായ ചർച്ചയോ വിശകലനമോ പാർലമെൻറിൽ നടന്നിരുന്നില്ല.

ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പ്രസ്തുത വിഷയം വീണ്ടും ചർച്ചയാകുന്നതെന്നും ശ്രദ്ധേയമാണ്. വിദേശി തൊഴിലാളികൾക്ക് േക്വാട്ട അനുവദിച്ച് നിശ്ചിത എണ്ണം ആളുകൾക്ക് മാത്രം നിയമനം നൽകുന്ന പുതിയ സംവിധാനം ഏർപ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. സ്വദേശികളുടെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തി 25-30 ശതമാനം വിദേശികൾക്ക് മാത്രം അനുമതി നൽകണമെന്നാണ് മുന്നോട്ടുവെക്കുന്ന നിർദേശം. വിദേശി തൊഴിലാളികളെയും ജീവനക്കാരെയും എളുപ്പത്തിൽ തിരിച്ചയക്കാനുള്ള കർശന നടപടി സ്വീകരിക്കുന്ന പക്ഷം അത് മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചേക്കുമെന്ന ആശങ്കയെ തുടർന്നാണ് രാജ്യങ്ങൾക്ക് നിശ്ചിത േക്വാട്ട സംവിധാനമേർപ്പെടുത്തലാണ് ഉചിതമായ തീരുമാനമെന്ന കണക്കുകൂട്ടിലിൽ എം.പിമാർ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതെന്നാണ് സൂചന.

രാജ്യത്തെ ജനസംഖ്യ 2020ൽ അഞ്ച് ദശലക്ഷം കടക്കുമെന്ന പഠനത്തിെൻറ പശ്ചാത്തലത്തിലാണ് വിദേശി നിയന്ത്രണം കർശനമാക്കാനുള്ള നടപടികൾക്കായി മുറവിളിയുയരുന്നത്. ആഗസ്റ്റ് 17ന് സിവില്‍ ഇൻഫര്‍മേഷന്‍ വകുപ്പ് പ്രഖ്യാപിച്ച കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 4,829,507 ആണ്. ഇതില്‍ 1,419,385 സ്വദേശികളും 3,410,112 വിദേശികളുമാണ്. അതായത്, 29 ശതമാനം സ്വദേശികളും 71 ശതമാനം വിദേശികളുമാണ്. ഇപ്പോഴത്തെ വളർച്ചനിരക്ക് അനുസരിച്ച് 2020ല്‍ അഞ്ച് ദശലക്ഷത്തിലേക്കെത്തുമെന്നാണ് നിഗമനം. 1961ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും മൂന്ന് ലക്ഷം ജനങ്ങളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. അതില്‍ ഭൂരിപക്ഷവും സ്വദേശികളായിരുന്നു. 1975ല്‍ 10 ലക്ഷമായി ജനസംഖ്യ ഉയർന്ന് പിന്നീട് 13 വര്‍ഷത്തിനു ശേഷം 1988ല്‍ ജനസംഖ്യ രണ്ടു മില്യനായി.

ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് 1.6 മില്യൻ ജനങ്ങള്‍ കുറഞ്ഞതായും സിവില്‍ ഇൻഫര്‍മേഷെൻറ രേഖയിലുണ്ട്. 2010ല്‍ 30 ലക്ഷത്തിൽ എത്തുകയും ചെയ്തു. 2017ൽ ജനസംഖ്യ 40 ലക്ഷം പിന്നിട്ടു. 2020ലേക്കെത്തുമ്പോള്‍ ജനസംഖ്യ അഞ്ച് ദശലക്ഷമാകുമെന്നാണ് നിഗമനം. വെറും മൂന്നു വര്‍ഷം കൊണ്ട് രാജ്യത്ത് ജനസംഖ്യ 10 ലക്ഷം കൂടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനനനിരക്കിനേക്കാൾ വിദേശികളായ അവിദഗ്ധ തൊഴിലാളികളുടെ അനിയന്ത്രിതമായ വരവാണ് ജനസംഖ്യ വർധനവിന് കാരണമാകുന്നത്. വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചുകൊണ്ടും രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങണമെന്നാണ് സ്വദേശികൾക്ക് തൊഴിൽ ഉറപ്പാക്കണമെന്ന് വാദിക്കുന്ന എം.പിമാരുടെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story