Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാർലമെൻറ് അംഗം സഫാ...

പാർലമെൻറ് അംഗം സഫാ ഹാഷിമിന് രണ്ടാംതവണയും വധഭീഷണി

text_fields
bookmark_border
പാർലമെൻറ് അംഗം സഫാ ഹാഷിമിന് രണ്ടാംതവണയും വധഭീഷണി
cancel
camera_alt???? ????? ?????? ??.???

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിലെ ഏക വനിത അംഗമായ സഫ അല്‍ ഹാഷിമിന് വധഭീഷണി ലഭ ിച്ചതായി അല്‍റായി റിപ്പോര്‍ട്ട് ചെയ്തു. ഇ-മെയിൽ വഴിയാണ് ഭീഷണി അയച്ചിരിക്കുന്നത്. വര്‍ഷങ്ങളായി രാജ്യത്ത് തുടരുന്ന വിദേശ കുടിയേറ്റത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന എം.പിയാണ് സഫാ ഹാഷിം. ഇത് രണ്ടാം തവണയാണ് സഫാ ഹാഷിമിനെ വധിക്കുമെന്ന് ഭീഷണപ്പെടുത്തിയുള്ള സൂചനകൾ ലഭിക്കുന്നതെന്ന് അൽറായ് പത്രം ചൂണ്ടിക്കാട്ടുന്നു.

ഭീഷണിയെ തുടർന്ന് എം.പി ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി. ഭീഷണി സന്ദേശം അയച്ചയാളെ ഉടൻ കണ്ടെത്തുന്നതിനും സൈബർ ക്രൈം ആക്ട് പ്രകാരം നടപടി സ്വീകരിക്കുന്നതിനും എം.പി സഹായം തേടിയതായി മന്ത്രാലയം അറിയിച്ചു. പാര്‍ലമെൻറിനകത്തും സമൂഹമാധ്യമങ്ങളിലും നിരന്തരം ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന എം.പിയുടെ നിലപാടുകള്‍ക്കെതിരെ നിരവധി പ്രമുഖര്‍ നേരേത്ത ശബ്ദിച്ചിരുന്നതായി പ്രാദേശിക പത്രം വിലയിരുത്തുന്നു.

രാജ്യത്തെ വിദേശികള്‍ക്കെതിരെ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായ അവസരങ്ങളിലെല്ലാം സഫാ ഹാഷിമിെൻറ നിലപാടുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളുയർന്നിരുന്നു.

നിരവധി വംശീയമായ പ്രഭാഷണങ്ങളാണ് സഫാ ഹാഷിം നടത്തിവരുന്നതെന്നാണ് നിലനില്‍ക്കുന്ന ഏറ്റവും പ്രധാന വിമര്‍ശനം. വിദേശികള്‍ ഉപയോഗിക്കുന്ന മുഴുവന്‍ വസ്തുക്കള്‍ക്കും റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പൊതു സർവിസുകള്‍ക്കും പ്രത്യേക നികുതി ഏർപ്പെടുത്തണമെന്നാണ് എം.പിയുടെ വാദം. എന്തിന് ശ്വാസത്തിനുപോലും അധിക ഫീസ് ഈടാക്കണമെന്നും സഫ ഒരുവേള പാര്‍ലമെൻറിൽ വാദിച്ചിരുന്നു.തൊഴിൽ മന്ത്രാലയം വിദേശി തൊഴിലാളികളെ വ്യാപകമായി റിക്രൂട്ട് ചെയ്യുന്നതിനെതിരെ ശക്തമായി വിമർശിച്ച സഫ, ഇതിനെ അസാധാരണമായ കടന്നുകയറ്റമെന്നായിരുന്നു വിശേഷിപ്പിച്ചത്. അടുത്ത വർഷംകൊണ്ട് അഞ്ച് ദശലക്ഷം കടക്കുന്ന കുവൈത്തിലെ ജനസംഖ്യയിലെ ഭൂരിപക്ഷവും വിദേശികൾ തന്നെയാണ്. ആഗസ്റ്റ് 17ന് സിവില്‍ ഇൻഫര്‍മേഷന്‍ വകുപ്പ് പ്രഖ്യാപിച്ച കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 4,829,507 ആണ്. ഇതില്‍ 1,419,385 സ്വദേശികളും 3,410,112 വിദേശികളുമാണ്. അഥവാ 29 ശതമാനം സ്വദേശികളും 71 ശതമാനം വിദേശികളുമാണ്.

ഇപ്പോഴത്തെ വളർച്ച നിരക്ക് അനുസരിച്ച് 2020ല്‍ അഞ്ച് ദശലക്ഷത്തിലേക്കെത്തുമെന്നാണ് നിഗമനം. 1961ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും മൂന്ന് ലക്ഷം ജനങ്ങളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. അതില്‍ ഭൂരിപക്ഷവും സ്വദേശികളായിരുന്നു. 1975ല്‍ പത്തുലക്ഷമായി ജനസംഖ്യ ഉയരുകയും പിന്നീട് 13 വര്‍ഷത്തിനു ശേഷം 1988ല്‍ ജനസംഖ്യ രണ്ടു മില്യണാവുകയും ചെയ്തു. ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് 1.6 മില്യൺ ജനങ്ങള്‍ കുറഞ്ഞതായും രേഖയിലുണ്ട്. 2010 ല്‍ 30 ലക്ഷത്തിൽ എത്തിയ ജനസംഖ്യ 2017ൽ 40 ലക്ഷം പിന്നിട്ടു.

2020ലേക്കെത്തുമ്പോള്‍ ജനസംഖ്യ അഞ്ച് ദശലക്ഷമാകുമെന്നാണ് നിഗമനം. വെറും മൂന്നുവര്‍ഷംകൊണ്ട് രാജ്യത്ത് ജനസംഖ്യ പത്തുലക്ഷം കൂടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനന നിരക്കിനെക്കാൾ വിദേശികളായ അവിദഗ്ധ തൊഴിലാളികളുടെ അനിയന്ത്രിതമായ വരവാണ് ജനസംഖ്യ വർധനക്ക് കാരണമാകുന്നത്.

വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചുകൊണ്ടും രാജ്യത്തെ ജനസംഖ്യ കുറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait-kuwait news-gulf news
News Summary - kuwait-kuwait news-gulf news
Next Story