കനത്ത ജാഗ്രത തുടരാൻ സായുധസേനക്ക് നിർദേശം: രാജ്യത്ത് അജ്ഞാത ഡ്രോണ്‍ പറക്കുന്നതായി കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഏത് സംഭവത്തെയും നേരിടാന്‍ സന്നദ്ധരായിരിക്കണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാ ലിദ് സായുധ സേനയോട് ആവശ്യപ്പെട്ടു. മേഖലയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷാവ സ്ഥയെ മുന്‍നിര്‍ത്തിയാണ് അതിഗൗരവത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പ്രസ ്താവനയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് അജ്ഞാത ഡ്രോണ്‍ പറക്കുന്നതായി കണ ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തില്‍ രാജ്യത്തെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി ഞായറാഴ്ച അടിയന്തര യോഗവും ചേര്‍ന്നിരുന്നു. രാജ്യത്തെ തീരപ്രദേശങ്ങളില്‍ കാണപ്പെട്ട അജ്ഞാത ഡ്രോണിനെക്കുറിച്ചുള്ള അന്വേഷണം സുരക്ഷ ഏജന്‍സികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ആക്ടിങ് പ്രതിരോധമന്ത്രി അനീസ് അല്‍ സലാഹ് വ്യക്തമാക്കി. സൗദി അറേബ്യയിലെ എണ്ണപ്പാടത്ത് കഴിഞ്ഞദിവസമുണ്ടായ ഡ്രോൺ ആക്രമണത്തെയും രാജ്യം വലിയ ജാഗ്രതയോടെയാണ് വീക്ഷിച്ചത്.
സൗദിയുമായി ഉൗഷ്്മള ബന്ധം പതിറ്റാണ്ടുകളായി തുടരുന്ന രാജ്യം അരാംകോയിലെ ആക്രമണത്തെ ശക്തമായ ഭാഷയിൽതന്നെ അപലപിച്ചിരുന്നു. കഴിഞ്ഞ ദിവസം സൗദിയിൽ സന്ദർശനം നടത്തിയ കുവൈത്ത് പാർലമെൻറ് സ്പീക്കർ സൗദിക്ക് പിന്തുണ ഉറപ്പാക്കിയുള്ള പ്രസ്താവനയും പുറത്തിറക്കിയിരുന്നു.
നിരന്തരം നടന്നുകൊണ്ടിരിക്കുന്ന എല്ലാവിധ ഭീഷണികള്‍ക്കെതിരെയും സൗദി ഭരണകൂടം ശക്തമായി നിലകൊള്ളുമെന്ന് കുവൈത്തിന് ഉറപ്പുണ്ടെന്നായിരുന്നു കുവൈത്ത് പാര്‍ലമെൻറ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കിയത്.
ഹൂതി ആക്രമണത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഇൗ പ്രതികരണം. സൗദി മുന്നോട്ടുവെക്കുന്ന നിലപാടുകളിൽ കുവൈത്തിന് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിങ് അബ്ദുല്‍ അസീസിെൻറ കാലം മുതല്‍ ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന നിലപാടുകളാണ് സൗദി സ്വീകരിച്ചുവന്നിരുന്നതെന്നും ഭിന്നിപ്പിെൻറതല്ല സൗദി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗദിയുടെ നിലപാടുകള്‍ക്ക് പൂർണപിന്തുണയും സഹകരണവും നല്‍കുമെന്ന് അല്‍ ഗാനിം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.