വിലക്കയറ്റത്തിന് മൂക്കുകയറിടാൻ വാണിജ്യ വ്യവസായ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: അടിക്കടിയുണ്ടാവുന്ന വിലക്കയറ്റവും ഉൽപന്നങ്ങൾക്ക് തോന്നിയതു പോ ലെ വില ഇൗടാക്കുന്ന നടപടിയും നിയന്ത്രിക്കാൻ ശക്തമായ നീക്കങ്ങളുമായി വാണിജ്യ-വ്യവസാ യ മന്ത്രാലയം രംഗത്ത്. അവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തിന് ചില്ലറ വ്യാപാര വിപണ ിയിൽ ശക്തമായി ഇടപെടാനും വാണിജ്യ-വ്യവസായ മന്ത്രാലയം നീക്കം തുടങ്ങി. മത്സ്യമാർക്കറ്റിൽ ഫലപ്രദമായി ഇടപെട്ട് വിലനിയന്ത്രണം ഉറപ്പാക്കാൻകഴിഞ്ഞ പശ്ചാത്തലത്തിലാണ് രാജ്യത്തെ മുഴുവൻ അവശ്യവസ്തു വിപണന കേന്ദ്രങ്ങളിലും മന്ത്രാലയത്തിെൻറ ശ്രദ്ധ പതിയുന്നത്. വസ്ത്രം, ഭക്ഷ്യവസ്തുക്കൾ, വാഹനം തുടങ്ങി എല്ലാ വസ്തുക്കളുടെയും വില നിയന്ത്രിക്കുന്നതിനുള്ള ഇടപെടലിന് ആവശ്യമായ നിർദേശം മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ട്.
കുവൈത്ത് തുറന്ന വിപണിയാണ്, എന്നുെവച്ച് കൃത്രിമ വിലക്കയറ്റത്തിന് അവസരം നൽകരുതെന്നാണ് മന്ത്രാലയത്തിെൻറ നയമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിെൻറ ഭാഗമായി ചില പരിഷ്കാരങ്ങളും അടുത്തിടെ വരുത്തിയിരുന്നു. നേരത്തേ വിലയിലും മറ്റും കൃത്രിമം കാട്ടിയും ഉപഭോക്താക്കളെ കബളിപ്പിച്ചും മത്സ്യ, മാംസ ഉൽപന്നങ്ങൾ വിൽപന നടത്തിയവർക്കെതിരെ സത്വര നടപടികൾ സ്വീകരിച്ചിരുന്നു. വില പ്രദർശിപ്പിക്കാതെ വില്പന നടത്തുന്ന 18 കച്ചവടക്കാരെയും, ഒരു ഉൽപന്നത്തിന് രണ്ടു തരം വിലകൾ പ്രദർശിപ്പിച്ച രണ്ടുപേരെയും, ഉൽപന്നം നിർമിച്ച രാജ്യത്തിെൻറ പേര് പതിക്കാതെ വിൽപന തുടർന്ന നാലുപേരെയും കൃത്രിമ ഉൽപന്നങ്ങൾ വിൽക്കുന്ന നാലുപേരെയും നിർമിച്ച രാജ്യത്തിെൻറ പേര് പ്രദർശിപ്പിക്കാതെ മാംസ ഉൽപന്നങ്ങൾ വിറ്റ ഒരു വ്യാപാരിയെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇതേ മാതൃകയിൽ രാജ്യത്തെ ഭക്ഷ്യ വസ്ത്ര വിൽപന കേന്ദ്രങ്ങളിലും പ്രത്യേക സമിതിയെ നിയോഗിച്ച് കർശന പരിശോധന നടത്താനുള്ള നടപടി താമസിയാതെ തന്നെ പ്രാബല്യത്തിൽ വരുത്താനുള്ള തയാറെടുപ്പിലാണ് കാബിനറ്റ്. രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്ന നടപടികൾ തുടരുമെന്നാണ് കാര്‍ഷിക മത്സ്യബന്ധന വകുപ്പ് നൽകുന്ന സൂചന. രാജ്യത്തിെൻറ അതിർത്തി കടക്കുന്നതും മറ്റു രാജ്യങ്ങളില്‍നിന്ന് കുവൈത്തിെൻറ സമുദ്ര പരിധിയിലേക്ക് വരുന്നതും കൂടുതല്‍ നിരീക്ഷിച്ച് നടപടിയെടുക്കും. കച്ചവടത്തിലും ലേലത്തിലും നിയമവ്യവസ്ഥകൾ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദുചെയ്യുെമന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പൊതുജന ആവശ്യത്തിന് അനുസൃതമായി മന്ത്രാലയത്തിെൻറ ഇടപെടൽ ആണ് ആലോചനയിൽ. മത്സ്യവിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചിരുന്ന നടപടി വാണിജ്യ മന്ത്രാലയത്തിെൻറ ഇടപെടൽ കാരണം ഇല്ലാതായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതിെൻറ ചുവടുപിടിച്ചാണ് മറ്റു മേഖലയിലും ഇടപെടൽ നീക്കം.
മത്സ്യ വിപണിയിലെ ലേലത്തിൽ വ്യാപക ക്രമക്കേട് സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. വ്യാപാരികളും ചില ദല്ലാളുമാരും ഒത്തുകളിയിലൂടെ മത്സ്യത്തിന് അമിതവില ഈടാക്കും വിധമായിരുന്നു ലേലം. വാണിജ്യമന്ത്രാലയം പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാത്രം ലേലം ക്രമീകരിച്ചതോടെ അമിതവില എന്ന പരാതി ഇല്ലാതായി. വ്യാപാര സ്ഥാപനങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിെനാപ്പം സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നവരെയും കർശനമായി നിരീക്ഷിക്കാനും മന്ത്രാലയം പദ്ധതികൾ തയാറാക്കുന്നുണ്ട്. അഗ്നിബാധ തടയുന്നതിനുള്ള മുൻകരുതലുകൾ ഇല്ലാത്തതിന് ഹവല്ലിയിൽ ആറു സ്ഥാപനങ്ങളാണ് അധികൃതർ അടപ്പിച്ചത്. സുരക്ഷാ സംവിധാനം പാലിക്കാത്തതിന് ഈ സ്ഥാപനങ്ങൾക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കാലപരിധി കഴിഞ്ഞിട്ടും സംവിധാനം ഏർപ്പെടുത്താതെ നിയമലംഘനം തുടർന്നതിനാണ് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.