Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് ജോലിചെയ്യുന്നതിന് തടസ്സമില്ലെന്ന് മന്ത്രി

text_fields
bookmark_border
വിദ്യാർഥികൾക്ക് ജോലിചെയ്യുന്നതിന്  തടസ്സമില്ലെന്ന് മന്ത്രി
cancel
camera_alt???????? ?????? ??????

കുവൈത്ത് സിറ്റി: കുവൈത്തിലെ സർവകലാശാല വിദ്യാർഥികൾക്ക് ജോലി ചെയ്യുന്നതിന് തടസ് സമില്ലെന്ന് സാമ്പത്തിക കാര്യ മന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. കുവൈത്ത് സർവകലാശാല, പബ്ല ിക് അതോറിറ്റി ഫോർ അപ്ലൈയ്ഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് എന്നിവയിലെ വിദ്യാർഥികൾക്ക് വേനലവധിക്കാലത്ത് തൊഴിൽ എടുക്കാൻ സിവിൽ സർവിസ് കമീഷെൻറ 2001ലെ തീരുമാനം അനുമതി നൽകുന്നതായും മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർ മറ്റു തൊഴിലുകൾ ചെയ്യാൻ പാടില്ലെന്നാണ് സിവിൽ സർവിസ് നിയമമെന്നും പാർലമെൻറിൽ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.

അതേസമയം, കുവൈത്തികളായ സർക്കാർ ജീവനക്കാർക്ക് സ്വകാര്യമേഖലയിൽ നിബന്ധനകളോടെ പാർട്ട് ടൈം ജോലിക്ക് അനുമതി നൽകുന്നത് പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ വർഷം മാൻപവർ അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശികളായ ജീവനക്കാരെ സ്വകാര്യ മേഖലയിൽ പാർട്ട്ടൈം ജോലിയെടുക്കാൻ അനുവദിക്കാൻ ആലോചനയുള്ളതായും രണ്ടുമാസം മുമ്പ് റിപ്പോർട്ടുണ്ടായി. പ്രധാനമായും ഡോക്ടർമാരെ സ്വകാര്യ പ്രാക്ടീസിന് അനുവദിക്കാനാണ് ആലോചിക്കുന്നത്. സർക്കാർ ആശുപത്രികളിൽനിന്ന് ഡോക്ടർമാർ രാജിവെച്ച് സ്വകാര്യ ആശുപത്രികളിൽ ചേരുന്നതായ പ്രവണതയും അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇൗ നീക്കം. പാർട്ട് ടൈം സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതോടെ ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്കും തടയാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story