കുവൈത്തിൽ സ്വകാര്യ മേഖലയിൽ 23,33,000 വിദേശികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ തൊഴിൽ മേഖലയിൽ 23,33,000 വിദേശികൾ തൊഴിലെടുക്കുന്നത ായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി. 2018 ഡിസംബർ 31 വരെയുള്ള കണക്ക ാണ് അതോറിറ്റി പുറത്തുവിട്ടത്. സർക്കാർ മേഖലയിൽ 4,59,218 വിദേശി ജീവനക്കാരുണ്ടെന്നും പാസി പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതലുള്ളത് ഏഷ്യക്കാരാണ്. ഇതിൽതന്നെ ഇന്ത്യക്കാരാണ് ഭൂരിപക്ഷം. 34,413 തൊഴിലാളികൾ എന്നതാണ് സ്വകാര്യമേഖലയിലെ ആഫ്രിക്കൻ സാന്നിധ്യം.
9,152 യൂറോപ്യന്മാരും 9520 അമേരിക്കക്കാരും 793 ലാറ്റിനമേരിക്കക്കാരും 650 ആസ്ട്രേലിയക്കാരും സ്വകാര്യ മേഖലയിൽ തൊഴിൽ എടുക്കുന്നുണ്ട്. മൊത്തം തൊഴിൽശേഷിയുടെ 25 ശതമാനമാണ് സ്വകാര്യ മേഖലയിലെ അറബ് പൗരന്മാരുടെ പ്രാതിനിധ്യം. ഇവരിൽ ഭൂരിപക്ഷവും നിർമാണ മേഖലയിലാണ് തൊഴിലെടുക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സർക്കാർ ജീവനക്കാരായ വിദേശികളിൽ 70,945 പേർ അറബ് വംശജരാണ്. ആരോഗ്യ മന്ത്രാലയത്തിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ് കുവൈത്തിതര അറബ് പൗരന്മാർ കൂടുതലായുള്ളത്. 40,775 ആണ് സർക്കാർ മേഖലയിലെ ഏഷ്യക്കാരുടെ എണ്ണം. ഇതോടൊപ്പം 535 ആഫ്രിക്കൻ വംശജരും 1427 യൂറോപ്യക്കാരും 941 അമേരിക്കക്കാരും, ലാറ്റിൻ അമേരിക്കയിൽനിന്നുള്ള 99 പേരും ആസ്ട്രേലിയൻ വൻകരയിൽ നിന്നുള്ള 70 പേരും സർക്കാർ ശമ്പളം വാങ്ങുന്നവരാണ്. രാജ്യത്ത് സ്ഥിരതാമസക്കാരായി 34 ലക്ഷത്തിൽപരം വിദേശികളുണ്ടെന്ന് കഴിഞ്ഞ ദിവസം പാസി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.