യുദ്ധഭീതി: ജനങ്ങൾ ഭക്ഷണം കരുതേണ്ടതില്ലെന്ന് സഹകരണ യൂനിയൻ
text_fieldsകുവൈത്ത് സിറ്റി: യുദ്ധഭീതിയുടെ പേരിൽ ആളുകൾ വൻതോതിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച ുവെക്കേണ്ടതില്ലെന്ന് സഹകരണ യൂനിയൻ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തെ നേരിടാ ൻ ആറുമാസത്തേക്കുള്ള സാധനങ്ങൾ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ സൂക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ, വ്യക്തികളുംകൂടി കരുതിവെപ്പ് നടത്തുന്നതോടെ വിപണിയിൽ ക്ഷാമം നേരിടാനും വിലക്കയറ്റത്തിനും ഇടയാക്കുമെന്ന് യൂനിയൻ മേധാവി ഖാലിദ് അൽ ഹുബൈദാൻ പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ മേഖലയിൽ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിൽ ആളുകൾ ഭക്ഷണസാധനങ്ങൾ വൻതോതിൽ വാങ്ങി സൂക്ഷിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇതിെൻറ ആവശ്യമില്ലെന്ന് സഹകരണ യൂനിയൻ വ്യക്തമാക്കിയത്.
അടിയന്തര സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള എല്ലാ മുന്നൊരുക്കവും പൂർത്തിയാക്കിയിട്ടുമുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ ഇക്കാര്യങ്ങളിൽ കൃത്യമായ ഏകോപനമുണ്ട്. ഫ്ലോർ മിൽ കമ്പനികളുമായും ആശയവിനിമയം നടത്തുന്നുണ്ട്. യുദ്ധം പോലെയുള്ള അടിയന്തര സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഉന്നതതലത്തിൽനിന്ന് ഇതിനായി ഉത്തരവ് ലഭിച്ചാൽ നടപ്പാക്കുന്നതിന് സഹകരണ സംഘങ്ങൾ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.