Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വിമാനത്താവളത്തിൽ 800 അധികജീവനക്കാരെ നിയോഗിക്കുന്നു

text_fields
bookmark_border
വിമാനത്താവളത്തിൽ 800  അധികജീവനക്കാരെ നിയോഗിക്കുന്നു
cancel

കുവൈത്ത് സിറ്റി: വേനൽക്കാല തിരക്ക് പരിഗണിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താ വളത്തിൽ 800 അധികജീവനക്കാരെ നിയോഗിക്കുന്നു.
തിരക്ക് ബാധിക്കാതെ സുഗമമായി പ്രവർ ത്തിക്കാൻ സിവിൽ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നിവ ചേർന്ന് പദ്ധതി തയാറാക്കി. വേനൽക്കാല അവധി, ഹജ്ജ്, ചെറിയ പെരുന്നാൽ, ബലി പെരുന്നാൾ എന്നിവ മുൻകൂട്ടിക്കണ്ടാണ് ഒരുക്കം നടത്തിയത്. റമദാൻ കഴിഞ്ഞാൽ ജോലിക്ക് കയറുന്ന അധിക ജീവനക്കാർ ഹജ്ജ് അവസാനംവരെ ഡ്യൂട്ടിയിലുണ്ടാവും. ഫെബ്രുവരിയിലെ ദേശീയ ദിനാവധിക്കാലത്തിന് സമാനമായി വേനലവധിയിലും തിരക്ക് കൂടുമെന്നാണ് കണക്കുകൂട്ടുന്നത്.

വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിൽ ദേശീയ ദിനാവധിക്കാലത്ത് ഏർപ്പെടുത്തിയ സംവിധാനങ്ങൾ വിജയകരമായിരുന്നു. കഴിഞ്ഞ വേനലവധിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളംവഴി രാജ്യംവിട്ടത് പത്തുലക്ഷം പേരാണ്. യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങൾ നേരേത്ത എടുത്തതിനാൽ കഴിഞ്ഞ വർഷവും പ്രയാസമില്ലാതെ ഈ ഘട്ടം തരണംചെയ്യാനായി. കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചതിനുപുറമെ സന്നദ്ധസേവന തൽപരരായ യുവാക്കളുടെ സേവനവും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി. യാത്രക്കാരുടെ എണ്ണം കൂടുമെങ്കിലും പുതിയ ടെർമിനൽ പ്രവർത്തനസജ്ജമായതിനാൽ കഴിഞ്ഞ വേനൽക്കാലത്തിെൻറ അത്ര പ്രയാസവും തിരക്കും ഇത്തവണ ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story