സിവിൽ െഎ.ഡി ഒാഫിസുകളിൽ വീർപ്പുമുട്ടുന്ന തിരക്ക്
text_fieldsകുവൈത്ത് സിറ്റി: സിവിൽ െഎ.ഡി ഒാഫിസിൽ സന്ദർശകരുടെ വീർപ്പുമുട്ടുന്ന തിരക്ക്. സിവില ് ഐ.ഡിയിലെ പേരുകള്‍ തെറ്റിയത് തിരുത്താനും കാര്‍ഡ് സ്വീകരിക്കാനുമായി ദിനംപ്രതി ആ യിരക്കണക്കിന് ആളുകളാണ് സിവിൽ െഎ.ഡി ഒാഫിസിൽ എത്തുന്നത്. പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തി സിവിൽ െഎ.ഡി അടിസ്ഥാനമാക്കുകയും സിവിൽ െഎ.ഡിയിലെ അക്ഷരത്തെറ്റ് യാത്രക്ക് തടസ്സമാവുന്ന സ്ഥിതി വരുകയും ചെയ്തതോടെയാണ് തിരക്ക് കൂടിയത്. റമദാൻ ആരംഭിച്ചതോടെ ഒാഫിസ് പ്രവർത്തന സമയം കുറഞ്ഞത് ദുരിതം ഇരട്ടിപ്പിച്ചു.
സിവില്‍ ഐ.ഡി കാര്‍ഡാണ് യാത്രക്കുള്ള രേഖ എന്നിരിക്കെ റമദാനു മുമ്പ് പുതുക്കാന്‍ കൊടുത്ത സിവില്‍ ഐ.ഡികള്‍ ഇതുവരെയും ലഭിക്കാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പുതിയ സിവില്‍ ഐ.ഡിയിലുള്ള പിഴവുകളാണ് ഇത്തരത്തിലുള്ള തിരക്കിന് കാരണം. അക്ഷരത്തെറ്റുകള്‍, പേരുമാറ്റം, പാസ്പോര്‍ട്ട് നമ്പറിലുള്ള പിഴവുകള്‍ എന്നിവ മാറ്റുന്നതിനായി ജനങ്ങള്‍ ദിവസം തോറും നാലു മണിക്കൂറിലേറെ സിവില്‍ ഐ.ഡി ഓഫിസില്‍ വരിനില്ക്കുന്നു.
സിവില്‍ ഐ.ഡിയുമായി ബന്ധപ്പെട്ട തെറ്റുകള്‍ക്ക് പരിഹാരം നല്കാന് ഒാണ്‍ലൈന്‍ സംരംഭം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അത് വിജയകരമാകാത്തതാണ് ഇത്തരത്തിലുള്ള തിരക്കിന് കാരണമെന്ന് അൽ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പാസ്പോര്ട്ടില് റെസിഡന്‍സി സ്റ്റിക്കര്‍ ഒഴിവാക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിെൻറ തീരുമാനത്തിന് ശേഷം സിവില്‍ ഐ.ഡി ഓഫിസിലെ തിരക്ക് വർധിച്ചിട്ടുണ്ടെന്ന് പബ്ലിക് ഇൻഫര്‍മേഷന്‍ അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.