ജാബിർ പാലത്തിൽ ‘അത്യാഹിതം’; പിന്നെയറിഞ്ഞു പരിശീലനമെന്ന്
text_fieldsകുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിൽ ചീറിപ്പാഞ്ഞുവന്ന എട്ട് ആംബുലൻസുകളുടെയും മെ ഡിക്കൽ സംഘത്തിെൻറയും ചടുല നീക്കങ്ങൾ ഒരുവേള യാത്രക്കാരിൽ ഭീതി പടർത്തി. എയർ ആംബു ലൻസ് കൂടി പറന്നിറങ്ങിയതോടെ പലരും ഉറപ്പിച്ചു ‘എന്തോ വലിയ അപകടം സംഭവിച്ചിട്ടുണ്ട്’. പിന്നീടാണ് അറിഞ്ഞത് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നേരിടുന്നതിനായി എമർജൻസി മെഡിക്കൽ സംഘം പരിശീലനം നടത്തുകയാണെന്ന്. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും ഗതാഗത വകുപ്പിെൻറയും സഹകരണത്തോടെയാണ് എമർജൻസി മെഡിക്കൽ ടീം മോക് ഡ്രിൽ സംഘടിപ്പിച്ചത്.
എയർ ആംബുലൻസിെൻറയും എട്ട് ആംബുലൻസുകളുടെയും അകമ്പടിയോടെ ദ്രുതഗതിയിൽ നടത്തിയ ‘രക്ഷാപ്രവർത്തനം’ വഴിയാത്രക്കാരിൽ ആദ്യഘട്ടത്തിൽ അമ്പരപ്പുണ്ടാക്കി. പരിശീലനമാണെന്ന് മനസ്സിലായതോടെ കൗതുകത്തോടെ വീക്ഷിക്കുകയും അധികൃതരുമായി സഹകരിക്കുകയും ചെയ്തു. തടസ്സങ്ങൾ നീക്കി എത്രയും വേഗം എങ്ങനെ പരിക്കേറ്റവരെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാമെന്നതാണ് പ്രധാനമായി പരീക്ഷിച്ചത്. മെഡിക്കൽ ടീം തത്സമയം അടിയന്തര ചികിത്സ നൽകാനും പാഞ്ഞെത്തി. സിവിൽ ഡിഫൻസ്, ഫയർഫോഴ്സ്, ആരോഗ്യ മന്ത്രാലയം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ലക്ഷ്യമിട്ടിരുന്നു.
‘പരിക്കേറ്റ’ 10 കേസുകൾ കൈകാര്യം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. ഫവാസ് അൽ രിഫാഇ നേതൃത്വം നൽകി. എമർജൻസി മെഡിക്കൽ ഡിപ്പാർട്മെൻറ് മേധാവി മുൻതർ അൽ ജലാമി, റോഡ് അതോറിറ്റി എൻജിനീയർ ഇബ്രാഹിം അൽ ജലിജാൽ തുടങ്ങിയവർ സംബന്ധിച്ചു. ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽ നിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്. ലോകത്തിലെ നാലാമത്തെ വലിയ കടൽപാലമാണ് ജാബിർ പാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.