ധനകാര്യ സ്ഥാപനങ്ങളിൽ സ്വദേശി ഓഡിറ്റർമാരുടെ നിയമനം നിർബന്ധമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ സ്വദേശി ഓഡിറ്റർമാരുടെ നിയമനം ന ിർബന്ധമാക്കുന്നു. സ്വദേശിവത്കരണത്തിനായുള്ള ഇഹ്ലാൽ പദ്ധതിയുടെ ഭാഗമായി വാണി ജ്യ -വ്യവസായ മന്ത്രാലയമാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്. 2020 ജനുവരി ഒന്ന് മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്.
മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലും ബ്രോക്കറേജ് രംഗത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സ്വർണം പോലെ വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ പുതിയ തീരുമാനം ബാധകമാകും. കള്ളപ്പണം തടയുന്നതിനോടൊപ്പം സ്വദേശികൾക്ക് തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.
2020 ജനുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തെ സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് 16,000 പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അത്രതന്നെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാനും പുതിയ തീരുമാനം വഴിയൊരുക്കും. ഈ വർഷം ആദ്യപാദത്തിൽ മാത്രം 2500 പേർക്കാണ് ഇഹ്ലാൽ പദ്ധതിയുടെ ഭാഗമായി ജോലി നഷ്ടമായത്. അടുത്ത അഞ്ചു വർഷത്തിനിടയിൽ 41,000 വിദേശികളെ സേവനം അവസാനിപ്പിച്ചു തിരിച്ചയക്കാനാണ് അധികൃതരുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.