എൻജിനീയറിങ് ബിരുദധാരികളായ മുഴുവൻ സ്വദേശികളെയും നിയമിക്കാനാവില്ല
text_fieldsകുവൈത്ത് സിറ്റി: എൻജിനീയറിങ് ബിരുദധാരികളായ മുഴുവൻ സ്വദേശികളെയും എണ്ണ മന്ത്രാ ലയത്തിൽ നിയമിക്കാനാകില്ലെന്ന് ജല, വൈദ്യുതി-പെട്രോളിയംകാര്യ മന്ത്രി ഡോ. ഖാലിദ് അ ൽ ഫാദിൽ പറഞ്ഞു. കുവൈത്ത് പെട്രോളിയം കമ്പനിയിൽ നിയമിക്കുന്നതിന് പ്രത്യേക പരീക്ഷയു ണ്ട്. ഇതിൽ വിജയിക്കുന്ന മുഴുവൻ സ്വദേശികളെയും നിയമിക്കുന്നുണ്ട്. അതിസുരക്ഷ പ്രാധാന്യമുള്ളതും തന്ത്രപ്രധാനവുമായ എണ്ണമേഖലയിൽ നിബന്ധനയൊന്നും കൂടാതെ അപേക്ഷകരെ മുഴുവൻ നിയമിക്കുകയെന്നത് പ്രായോഗികമല്ല.
രാജ്യത്തെ പ്രധാന ഉൽപാദന മേഖലയാണ് പെട്രോളിയം മേഖല. കഴിവും തൊഴിൽപരിചയവും ഏറെ ആവശ്യമുള്ള മേഖലകൂടിയാണിത്. അതിനാലാണ് പ്രത്യേക യോഗ്യത പരീക്ഷ നടത്തിയതിന് ശേഷം വിജയിച്ചവരെ മാത്രം നിയമിക്കുകയെന്ന നിലപാട് സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇൻറർവ്യൂവിനും നിയമനത്തിനും കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത് സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനാണ്. രാജ്യത്തിെൻറ മുഖ്യവരുമാനമായ എണ്ണ മേഖലയിൽ അതീവ സൂക്ഷ്മത പുലർത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാർലമെൻറിൽ നടന്ന ചർച്ചക്കൊടുവിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പെട്രോളിയം മേഖലയിലെ നിയമനം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പെട്രോകെമിക്കൽ എൻജിനീയറിങ് ബിരുദധാരികളായ സ്വദേശികൾ രണ്ടുതവണ സമരം നടത്തിയിരുന്നു. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി ആസ്ഥാന കെട്ടിടത്തിന് മുമ്പിലും ഇറാദ സ്ക്വയറിലുമാണ് സ്വദേശി ബിരുദധാരികൾ സമരം നടത്തിയത്. പാർലമെൻറ് അംഗങ്ങളും സമരക്കാർക്ക് പിന്തുണയുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.