Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമിത...

അമിത മയക്കുമരുന്ന്: കഴിഞ്ഞവർഷം മരിച്ചത് 116 പേർ

text_fields
bookmark_border
അമിത മയക്കുമരുന്ന്: കഴിഞ്ഞവർഷം മരിച്ചത് 116 പേർ
cancel

കുവൈത്ത് സിറ്റി: അമിത മയക്കുമരുന്ന് ഉപയോഗം കാരണം രാജ്യത്ത് കഴിഞ്ഞവർഷം 116 പേർ മരി ച്ചതായി റിപ്പോർട്ട്. 2017ൽ 68 പേരാണ് ഈ തരത്തിൽ മരിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന് കീഴി ലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ-സ്വകാര്യ സ്കൂളുകളിലെ 22,434 വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. മയക്കുമരുന്നുകളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ചുമുള്ള വിവരം ലഭിക്കാൻ സമൂഹമാധ്യമങ്ങളും ആധുനിക സാങ്കേതിക വിദ്യകളും സഹായകമാകുന്നുണ്ടെന്നാണ് 58 ശതമാനം വിദ്യാർഥികളുടെയും അഭിപ്രായം. സഹപാഠികൾ, കൂട്ടുകാർ എന്നിവരിൽനിന്നാണ് മയക്കുമരുന്ന് ശീലം തുടങ്ങുന്നത്.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കുവൈത്തിൽ 18,000 പേരാണ് മയക്കുമരുന്ന് ഉപയോക്താക്കളായുള്ളത്. 1650 പേരാണ് മയക്കുമരുന്ന് കേസിൽ കോടതി നടപടികൾ നേരിടുന്നത്. ഇതിൽ 60 പേർ 18ന് താഴെ പ്രായമുള്ളവരുമാണ്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളിൽ 41 ശതമാനത്തിെൻറ പ്രായം 16നും 20നും ഇടയിലാണ്. കടൽ, വ്യോമ, കര മാർഗങ്ങളിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് മയക്കുമരുന്നുകൾ അധികവും എത്തുന്നത്. ഹഷീഷ്, മരീജുവാന, കഞ്ചാവ് തുടങ്ങിയ ഉൽപന്നങ്ങളാണ് കൂടുതൽ ഉപയോഗത്തിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story