Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറിയൽ...

റിയൽ എസ്റ്റേറ്റ് തട്ടിപ്പ്: പ്രതികൾ വിദേശത്തിരുന്ന് പ്രവർത്തനം തുടരുന്നതായി എം.പി

text_fields
bookmark_border
റിയൽ എസ്റ്റേറ്റ് തട്ടിപ്പ്:  പ്രതികൾ വിദേശത്തിരുന്ന്  പ്രവർത്തനം തുടരുന്നതായി എം.പി
cancel

കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ പ്രതികളായവർ വിദേശത്തിരുന്ന്  ഇമെയിൽ വഴിയും എസ്.എം.എസിലൂടെയും പ്രവർത്തനം തുടരുന്നതായി അബ്ദുല്ല അൽ കൻദരി എ ം.പി. റിയൽ എസ്റ്റേറ്റ് തട്ടിപ്പിനിരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനെ താൻ അ നുകൂലിക്കുന്നു. ഇതിനായി പ്രത്യേകനിധി രൂപവത്കരിക്കണം. ദുരന്തങ്ങളിൽ ഇരയാവുന്നവർക്ക് നൽകുന്നതുപോലെ വഞ്ചനക്കിരയാവുന്നവർക്കും നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഫണ്ട് സ്ഥാപിക്കണമെന്ന് പാർലമെൻറിൽ ആവശ്യപ്പെടുമെന്നും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെൻറിലെത്തിയ അബ്ദുല്ല അൽ കൻദരി പറഞ്ഞു.

11000ത്തിലേറെ സ്വദേശികൾ ഇരയായ റിയൽ എസ്റ്റേറ്റ് തട്ടിപ്പിെൻറ ധാർമിക ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി വാണിജ്യ മന്ത്രിക്കെതിരെ കഴിഞ്ഞമാസം പാർലമെൻറിൽ കുറ്റവിചാരണ നടന്നിരുന്നു. അതിനിടെ, തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ വാണിജ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇവർക്ക് പങ്കാളിത്തമുള്ള കമ്പനികൾക്കെതിരെയും സഹകരിക്കുന്ന വ്യക്തികൾക്കെതിരെയും നടപടിയുണ്ടാവും.

ഇതുവരെ മൊത്തം 13 കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കുകയും 26 വ്യക്തികളെ ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസുകളിൽ ഒരിക്കൽ പ്രതിയായവർ നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അന്വേഷണ ഭാഗമായി മരവിപ്പിച്ച ലൈസൻസുകൾ കേസുകൾ പൂർത്തിയായി നിരപരാധിത്വം തെളിയുന്ന മുറക്ക് ഒഴിവാക്കിക്കൊടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story