വിപണിയിലെ പക്ഷികളിൽ ഹാനികരമായ വൈറസ് ഇല്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിപണിയിലുള്ള പക്ഷികളിലും പക്ഷിയുൽപന്നങ്ങളിലും മനുഷ ്യർക്ക് ഹാനികരമായ വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടർ സ െക്രട്ടറി ഡോ. മാജിദ അൽ ഖത്താൻ വ്യക്തമാക്കി. അൽറായ് പക്ഷിമാർക്കറ്റിലെ പക്ഷികൾക്ക് പകർച്ച രോഗം കണ്ടെത്തിയ സാഹചര്യത്തിൽ അവിടത്തെ മുഴുവൻ പക്ഷികളെയും കൊന്നൊടുക്കുകയും പ്രദേശം ശുചീകരിച്ച് അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രാലയം, കാർഷിക മത്സ്യവിഭവ പബ്ലിക് അതോറിറ്റി, മുനിസിപ്പാലിറ്റി തുടങ്ങിയവയുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം വിപണിയിൽ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്.
എല്ലാ ആശുപത്രികൾക്കും മറ്റു ബന്ധപ്പെട്ട വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ ഭയക്കേണ്ട സാഹചര്യമില്ല. പക്ഷികൾ അസാധാരണമായി ചാവുന്ന സാഹചര്യമുണ്ടായാൽ അധികൃതരെ അറിയിക്കണം. അലങ്കാര പക്ഷികളിൽനിന്ന് കുറച്ചുകാലത്തേക്ക് അകന്നുനിൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട മേഖലയിലെ അന്താരാഷ്ട്ര സംഘടനകളുമായും കൂടിയാലോചിച്ച് ആരോഗ്യ മന്ത്രാലയം വിഷയം പിന്തുടരുന്നുണ്ടെന്ന് ഡോ. മാജിദ അൽ ഖത്താൻ പറഞ്ഞു. ആമാശയ സംബന്ധമായ രോഗം കാരണം അൽറായ് മാർക്കറ്റിൽ പക്ഷികൾ ചാവുന്നത് പതിവായതിനെ തുടർന്ന് ഇവിടത്തെ 16000 പക്ഷികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.