Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദേശ...

വിദേശ നിക്ഷേപകർക്ക് ബാങ്ക് ഒാഹരി സ്വന്തമാക്കാം; വിൽക്കാം

text_fields
bookmark_border
വിദേശ നിക്ഷേപകർക്ക് ബാങ്ക് ഒാഹരി സ്വന്തമാക്കാം; വിൽക്കാം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശി നിക്ഷേപകർക്ക് തദ്ദേശീയ ബാങ്കുകളുടെ ഒാഹരി സ്വ ന്തമാക്കാനും വിൽപന നടത്താനും അനുമതി. അതേസമയം, ബാങ്കിെൻറ മൂലധനത്തിെൻറ അഞ്ചുശ തമാനത്തിൽ കൂടുതൽ മൂല്യമുള്ള ഒാഹരികൾ സ്വന്തമാക്കണമെങ്കിൽ സെൻട്രൽ ബാങ്കിെൻറ പ്രത്യേക അനുമതി വേണ്ടിവരും. പ്രത്യക്ഷവും പരോക്ഷവുമായ നിക്ഷേപത്തിന് ഇൗ പരിധി ബാധകമാണ്. വാണിജ്യമന്ത്രി ഖാലിദ് അൽ റൗദാൻ വാർത്താകുറിപ്പിൽ വിശദീകരിച്ചതാണിത്. വിദേശനിക്ഷേപം ആകർഷിക്കുന്നതിന് വിവിധ രാജ്യങ്ങളിൽ കാപിറ്റൽ മാർക്കറ്റ് അതോറിറ്റി നടത്തിയ പ്രമോഷനൽ യാത്രക്ക് അനുകൂല ഫലമുണ്ടായെന്നും നിരവധി വിദേശനിക്ഷേപകർ രാജ്യത്ത് പണം മുടക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വിദേശനിക്ഷേപകർ രാജ്യത്ത് അനുഭവിക്കുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും സംബന്ധിച്ചാണ് പലരും അന്വേഷിച്ചത്. എല്ലാ തടസ്സങ്ങളും ലഘൂകരിക്കുന്ന നിലപാടാണ് ഇക്കാര്യത്തൽ സർക്കാറിനുള്ളത്. ഇതിനായി നിയമനിർമാണം നടത്താൻ രാജ്യം തയാറെടുക്കുകയാണ്. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന രീതിയിലാവും നിർദിഷ്ട നിയമം. മുതൽമുടക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസ് നടപടികളും ലളിതമാക്കി. സ്വകാര്യകമ്പനികൾക്ക് ഏഴു ദിവസത്തിനകം ലൈസൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story