Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅധ്യാപകരുടെയും...

അധ്യാപകരുടെയും അഭിഭാഷകരുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കും

text_fields
bookmark_border
അധ്യാപകരുടെയും അഭിഭാഷകരുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കും
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ അധ്യാപകരുടെയും അഭിഭാഷകരുടെയും വിദ്യാഭ്യാസ യോഗ്യത സർ ട്ടിഫിക്കറ്റ് പരിശോധിക്കാൻ മാൻപവർ അതോറിറ്റി ആലോചിക്കുന്നതായി റിപ്പോർട്ട്. എ ൻജിനീയർമാരുടെയും ഡോക്ടർമാരുടെയും സർട്ടിഫിക്കറ്റ് പരിശോധന ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇൗ മാതൃകയിൽ സ്വദേശികളും വിദേശികളുമായ അധ്യാപകരുടെയും അഭിഭാഷകരുടെയും സർട്ടിഫിക്കറ്റുകൾ കൂടി പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്താനാണ് നീക്കമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.

നിലവിൽ ജോലി ചെയ്യുന്നവരെയും പുതുതായെത്തുന്നവരെയും ഇതിൽനിന്ന് ഒഴിവാക്കില്ല. സ്വകാര്യ സ്കൂളുകളിലെ അധ്യാപകരെ ഇൗ ഘട്ടത്തിൽ പരിശോധിക്കുന്നില്ല. സിവിൽ സർവിസ് കമീഷെൻറ മാർഗനിർദേശാനുസരണമാണ് നടപടി. വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ജോലി നേടുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രാലയത്തിലെ വിദേശി ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനക്ക് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന (EPIC) എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്താൻ നീക്കമുണ്ട്. വിദേശ എൻജിനീയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സ്വീഡൻ ആസ്ഥാനമായ കമ്പനിയെ ഏൽപിച്ചിട്ടുണ്ട്.

വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട റാക്കറ്റ് രാജ്യത്ത് പ്രവർത്തിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പ് ഇൗജിപ്ഷ്യൻ പൗരെൻറ അറസ്റ്റോടെയാണ് ഇതിെൻറ സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി പേർ വലയിലായി. പട്ടികയിൽ ഉന്നത തസ്തികയിൽ ജോലിചെയ്യുന്നവർ വരെയുണ്ട്. കുവൈത്തിലെ ഒരു പൊലീസ് സ്റ്റേഷെൻറ ചുമതല വഹിക്കുന്ന മേജർ ജനറൽ സ്ഥാനമുള്ളയാളും വ്യാജസർട്ടിഫിക്കറ്റ് കെണിയിൽ കുടുങ്ങി. വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടി സർക്കാറിൽ നിന്നും കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിച്ച് തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story