ഏഴുവർഷം; 15 ലക്ഷം വിദേശികളെ ഒഴിവാക്കാൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: ജനസംഖ്യാ ക്രമീകരണത്തിെൻറയും സ്വദേശിവത്കരണത്തിെൻറയും ഭാഗമായി അടുത്ത ഏഴുവർഷത്തിനകം കുവൈത്തിൽനിന്ന് 15 ലക്ഷം വിദേശികളെ ഒഴിവാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ജനസംഖ്യാ ക്രമീകരണം ഉറപ്പുവരുത്താൻ രൂപവത്കരിക്കുന്ന പ്രത്യേക സമിതി ഇതിന് പദ്ധതി തയാറാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. സ്വദേശികളും വിദേശികളും തമ്മിൽ ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിനുള്ള നടപടി സംബന്ധിച്ച് സർക്കാർ ഏജൻസികളുടെ അഭിപ്രായം ആരായാൻ നിയമ നിർമാണ സമിതി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വിദേശികൾ ഉണ്ടാവാൻ പാടില്ല എന്നതാണ് കാഴ്ചപ്പാട്. നിലവിൽ 32.44 ലക്ഷം വിദേശികളും 14 ലക്ഷം സ്വദേശികളുമാണ് രാജ്യത്തുള്ളത്. സ്വാഭാവിക വളർച്ചയനുസരിച്ച് ഏഴു വർഷത്തിനകം സ്വദേശികളുടെ എണ്ണം 17 ലക്ഷം ആകും. അപ്പോഴേക്കും 15 ലക്ഷം വിദേശികളെ ഒഴിവാക്കുന്നതിലൂടെ സ്വദേശികളുടെയും വിദേശികളുടെയും എണ്ണം തുല്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഏതെങ്കിലുമൊരു വിദേശരാജ്യത്ത്നിന്നുള്ളവർ സ്വദേശി ജനസംഖ്യയുടെ 25 ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ട്. നിർദേശം നടപ്പാവുകയാണെങ്കിൽ ആറുലക്ഷം ഇന്ത്യക്കാരും മൂന്നുലക്ഷം ഇൗജിപ്തുകാരും കുവൈത്ത് വിടേണ്ടിവരും. നിലവിൽ പത്തുലക്ഷത്തോളം ഇന്ത്യക്കാർ രാജ്യത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.