Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദ്വീപ് വികസനം:...

ദ്വീപ് വികസനം: കുവൈത്ത്-ചൈന ധാരണ

text_fields
bookmark_border
ദ്വീപ് വികസനം: കുവൈത്ത്-ചൈന ധാരണ
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ സിൽക്ക്സിറ്റിയുടെയും അഞ്ചു ദ്വീപുകളുടെയും വികസന പ്രവൃത്തികൾ യാഥാർഥ്യമാക്കാൻ കുവൈത്തും ചൈനയും ധാരണപ്പത്രത്തിൽ ഒപ്പുവെച്ചു. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന ചടങ്ങിൽ കുവൈത്തിനുവേണ്ടി സിൽക്ക് സിറ്റി-ബൂബ്യാൻ ദ്വീപ് വികസന കാര്യ എക്സിക്യുട്ടീവ് പ്രസിഡൻറ് ഫൈസൽ അൽ മുദ്ലഹും ചൈനയെ പ്രതിനിധാനംചെയ്ത് വികസന-പരിഷ്കരണ സമിതി ഉപമേധാവി നെഗോ സീയുമാണ് കരാറിൽ ഒപ്പുവെച്ചത്. വിശദമായ ചർച്ചകൾക്കുശേഷമാണ് ഇരുവിഭാഗവും പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമധാരണയിലെത്തിയത്. ദ്വീപ് വികസന പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണ-സുഹൃദ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്ന് ഇരുവിഭാഗവും പ്രതീക്ഷ പുലർത്തി.

അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അവസാനം നടത്തിയ ബെയ്ജിങ് സന്ദർശനത്തോടെ കുവൈത്ത്-ചൈന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ജൂലൈയിലെ അമീറിെൻറ ചൈന സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും ഏഴ് മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. രാജ്യത്തിെൻറ സമൂല വികസനം ലക്ഷ്യംവെച്ച് കുവൈത്ത് നടപ്പാക്കുന്ന ‘വിഷൻ 2035’ പദ്ധതിക്കുവേണ്ടി ചൈന ശാസ്ത്ര-സാങ്കേതിക സഹായങ്ങൾ നൽകും. സിൽക്ക് സിറ്റി വികസനകാര്യ സമിതി അംഗങ്ങളായ ബദർ അൽ ഹാജിരി, ആദിൽ അൽ സൽഹാത്ത്, മുസായിദ് ഷരീദ എന്നിവരും ചൈനീസ് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story