Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്...

കുവൈത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വൻ തിരക്ക്

text_fields
bookmark_border
കുവൈത്ത് അന്താരാഷ്ട്ര  പുസ്തകോത്സവത്തിൽ വൻ തിരക്ക്
cancel
camera_alt43?????? ??????????? ????????????????? ??????????????? ???????? ???????????? ??? ????????? ????????????? ????????????????

കുവൈത്ത് സിറ്റി: വെള്ളപ്പൊക്കം കാരണം രാജ്യത്ത് പൊതു അവധി പ്രഖ്യാപിക്കുകയും ഗതാഗത സംവിധാനങ്ങൾ താറുമാറാവുകയും ചെയ്തിട്ടും കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ ജനത്തിരക്ക്. ബുധനാഴ്ച മന്ത്രി മുഹമ്മദ് അൽ ജാബ്രി ഉദ്ഘാടനം ചെയ്ത 43ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തക മേള നവംബർ 24ന് സമാപിക്കും. 30 രാജ്യങ്ങളിൽനിന്നുള്ള 505 പ്രസാധകരുടെ 11,000ത്തിലധികം പുസ്തകങ്ങൾ മേളയിലുണ്ടാവും. ഫലസ്തീനിയൻ മന്ത്രി ഡോ. ഇഹാബ് ബെസിസോ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി. മേളയുടെ ഭാഗമായി നടക്കുന്ന പ്രധാന സെമിനാർ ‘ഖുദ്സ്: ഫലസ്തീെൻറ പൈതൃക തലസ്ഥാനം’ എന്ന പ്രമേയത്തിലാണ്.

35 സർക്കാർ വകുപ്പുകൾ, ഒമ്പത് സംഘടനകൾ, 12 വായനക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ പുസ്തകമേള നടത്തുന്നത്. 1972ലാണ് കുവൈത്ത് അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചത്. സ്റ്റാളുകളെയും പ്രസാധകരെയും പറ്റിയുള്ള വിവരങ്ങളും മറ്റു പൊതുവിവരങ്ങളും ഉൾപ്പെടുത്തിയുള്ള കൈപ്പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെയും വിവരങ്ങൾ അറിയാം. മേളയോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികളും നടക്കും. വിദഗ്ധരുടെ ആറു പ്രഭാഷണങ്ങൾ, ശിൽപശാലകൾ, ഇൻറലക്ച്വൽ ഇൗവനിങ്, വിഷ്വൽ ഷോ, ഫോേട്ടാഗ്രഫി എക്സിബിഷൻ, കാരിക്കേച്ചർ എക്സിബിഷൻ, കുട്ടികൾക്കായുള്ള ശിൽപശാല എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story