Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാങ്കിങ് മേഖലയിൽ...

ബാങ്കിങ് മേഖലയിൽ 17000 വിദേശികൾക്ക് ജോലി നഷ്ടമാവും

text_fields
bookmark_border
ബാങ്കിങ് മേഖലയിൽ 17000 വിദേശികൾക്ക് ജോലി നഷ്ടമാവും
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്കിങ് മേഖലയിൽ 17,000 സ്വദേശികൾക്ക് പുതുതായി ജോലി നൽകാൻ നീക്കം ആരംഭിച്ചു. ഇതോടെ ഇത്രയും വിദേശികൾക്ക് ജോലി നഷ്ടമാവും. ഇതിെൻറ ഭാഗമായി ഇൗ വർഷം പൂർത്തിയാവുന്നതിന് മുമ്പുതന്നെ സ്വദേശി ജീവനക്കാരുടെ എണ്ണം 80 ശതമാനമാക്കാൻ കുവൈത്തിലെ തദ്ദേശീയ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 65നും 69 ശതമാനത്തിനും ഇടയിലാണ് ബാങ്കിങ് മേഖലയിൽ സ്വദേശി ജീവനക്കാർ. ഉയർന്ന തസ്തികകളിൽ കുവൈത്തികൾക്ക് പരിശീലനം നൽകാൻ ആവശ്യമായ വിദേശികളെ മാത്രം നിലനിർത്താനാണ് നിർദേശം.

കൃത്യനിർവഹണത്തിന് സ്വദേശികൾ പ്രാപ്തരാവുന്ന മുറക്ക് ഇവരെയും ഒഴിവാക്കും. സർക്കാർ ജോലി കഴിഞ്ഞാൽ സ്വദേശികൾക്ക് ഏറെ താൽപര്യമുള്ളതും ബാങ്കിങ് മേഖലയിലാണ്. എത്രയൊക്കെ പ്രോത്സാഹനം നൽകിയിട്ടും സ്വകാര്യമേഖലയിൽ ജോലിയെടുക്കാൻ തദ്ദേശീയർ വേണ്ടത്ര താൽപര്യമെടുക്കുന്നില്ല. തന്ത്രപ്രധാന മേഖലയിൽ വിദേശി സാന്നിധ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ട്. നിലവിൽ 13,500 സ്വദേശികൾ മാത്രമാണ് തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതുതായി പഠിച്ചിറങ്ങുന്ന യുവാക്കൾക്ക് ഉൾപ്പെടെ തൊഴിൽ കണ്ടെത്താനാണ് സർക്കാർ പദ്ധതി തയാറാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story