വാട്സ്ആപ് വഴിയുള്ള തട്ടിപ്പിനെതിരെ ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: വാട്സ്ആപ് വഴി സന്ദേശങ്ങളയച്ച് കെണിയിൽപെടുത്തി തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ഇങ്ങനെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ചോർത്തിയതായി നിരവധി പരാതികൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. അറിയാത്ത നമ്പറുകളിൽനിന്ന് വരുന്ന സന്ദേശങ്ങളും ലിങ്കുകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ബ്രിഗേഡിയർ തൗഹീദ് അൽ കൻദരി പറഞ്ഞു. വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറരുത്.
സംശയകരമായ വെബ്സൈറ്റുകൾ തുറക്കരുത്. ബാങ്ക് അക്കൗണ്ട് നമ്പറും പിൻനമ്പറും ഹാക്കിങ്ങിലൂടെ സ്വന്തമാക്കാൻ തട്ടിപ്പുകാർക്ക് കഴിയുന്നുണ്ട്. ഇടക്കിടെ പാസ്വേഡ് മാറ്റുന്നത് നല്ലതാണ്. ഒാൺലൈൺ തട്ടിപ്പിൽ കുടുങ്ങുകയോ ആരെങ്കിലും ഇത്തരത്തിൽ ബ്ലാക്ക്മെയിൽ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ 25660142 എന്ന ഹോട്ട്ലൈൻ നമ്പറിൽ എത്രയും വേഗം ബന്ധപ്പെടണം. വാട്സ്ആപോ മറ്റു സമൂഹ മാധ്യമങ്ങളോ വഴി മോഹിപ്പിക്കുന്ന സമ്മാന വാഗ്ദാനങ്ങൾ നൽകുന്നത് തട്ടിപ്പിെൻറ ഭാഗമാണ്. ഇത് വിശ്വസിച്ച് വ്യക്തിഗത വിവരങ്ങൾ കൈമാറിയവരാണ് തട്ടിപ്പിനിരയായവരിൽ വലിയൊരു വിഭാഗമെന്ന് മന്ത്രാലയത്തിെൻറ വാർത്താക്കുറിപ്പിൽ പറയുന്നു. താങ്കൾക്കെതിരെ കേസ് ചുമത്തപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നും വ്യാജ സന്ദേശങ്ങൾ അയച്ചാണ് മറ്റൊരു തട്ടിപ്പ്. വാട്സ്ആപ് അക്കൗണ്ട് തന്നെ ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങളുമുണ്ട്.
വിദേശത്തുനിന്നാണ് ഹാക്കിങ് നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഇങ്ങനെ നിരവധി പേർക്ക് തങ്ങളുടെ വാട്സ്ആപ് അക്കൗണ്ടുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി കുറ്റാന്വേഷണ വകുപ്പുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് ആൻഡ് സൈബർ ക്രൈം കോംപാറ്റിങ് ഡിപ്പാർട്ട്മെൻറ് റിപ്പോർട്ടുണ്ടായിരുന്നു. കുവൈത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ കൂടുതലും വാട്ട്സാപ് വഴിയാണ്. നീതിന്യായ മന്ത്രാലയത്തിെൻറ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ സൈബർ സെല്ലിനാണ് ഇലക്േട്രാണിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള ചുമതല. ആകെ സൈബർ കുറ്റകൃത്യങ്ങളുടെ തോതിൽ 170 ശതമാനത്തിെൻറ വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.