കുവൈത്തിൽ പ്രതിദിനം ഒരാൾ മാലിന്യക്കുപ്പയിലേക്ക് എറിയുന്നത് 1.55 കിലോ
text_fieldsകുവൈത്ത് സിറ്റി: ലോക-അറബ് മേഖലയിലെ ശരാശരിെയക്കാൾ ഇരട്ടിയാണ് കുവൈത്തിൽ പ്രതിദിനം ഒരാൾ ശരാശരി മാലിന്യക്കുപ്പയിലേക്ക് വലിച്ചെറിയുന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട്. അടുത്തിടെ ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കുവൈത്തിൽ പ്രതിദിനം ഒരാൾ ശരാശരി 1.55 കിലോ മാലിന്യം ഉൽപാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അറബ് മേഖലയിൽ ആളോഹരി മാലിന്യ ഉൽപാദനത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്.
യു.എ.ഇയും ബഹ്റൈനുമാണ് അറബ് മേഖലയിൽ ഏറ്റവും കൂടുതൽ ആളോഹരി മാലിന്യം സൃഷ്ടിക്കുന്ന രാജ്യങ്ങൾ. കുവൈത്തിലും അറബ് മേഖലയിലും മാലിന്യക്കുപ്പയിലേക്ക് കൂടുതൽ തള്ളുന്നത് ഭക്ഷ്യവസ്തുക്കളും പച്ചക്കറിയുമാണ്. മൊത്തം മാലിന്യത്തിെൻറ 58 ശതമാനവും ഭക്ഷണവും പച്ചക്കറികളുമാണ്. പേപ്പറും കാർഡ്ബോർഡ് ബോക്സുകളും പ്ലാസ്റ്റിക്കും മരവുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ആഗോളതലത്തിൽ ആളോഹരി പ്രതിദിന മാലിന്യ ഉൽപാദനം ശരാശരി 0.74 കിലോഗ്രാമാണ്. മിഡിലീസ്റ്റ്-വടക്കൻ ആഫ്രിക്ക മേഖലയിൽ ഇത് 0.81 കിലോയാണ്. ആഗോള ശരാശരിയെ അപേക്ഷിച്ച് കുവൈത്തിൽ പ്രതിദിനം ആളോഹരി പുറത്തേക്ക് തള്ളുന്ന മാലിന്യം ഇരട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
