Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോകത്തെ...

ലോകത്തെ ശക്തമായ പാസ്പോർട്ടുകൾ ജി.സി.സിയിൽ കുവൈത്തിന് രണ്ടാം സ്ഥാനം

text_fields
bookmark_border
ലോകത്തെ ശക്തമായ പാസ്പോർട്ടുകൾ  ജി.സി.സിയിൽ കുവൈത്തിന് രണ്ടാം സ്ഥാനം
cancel

കുവൈത്ത് സിറ്റി: ലോകത്തെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ കുവൈത്തിന് മികച്ച സ്ഥാനം. കുവൈത്ത് പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം നൂറിലേക്ക് എത്താറായി. പാസ്പോർട്ട് ഇൻഡക്സ് പുറത്തിറക്കിയ പട്ടികയിലാണ് കുവൈത്ത് മികച്ച നേട്ടം കൊയ്തത്. ലോകതലത്തിൽ 45ാം സ്ഥാനത്തുള്ള കുവൈത്ത് ജി.സി.സിയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ലോകതലത്തിൽ യു.എ.ഇ പത്താം സ്ഥാനവും സ്വന്തമാക്കി.

വിസ രഹിതമായും വിസ ഒാൺ അറൈവൽ സംവിധാനത്തിലും യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം കണക്കാക്കിയാണ് പാസ്പോർട്ടിെൻറ കരുത്ത് വിലയിരുത്തുന്നത്.കുവൈത്ത് പാസ്േപാർട്ടുള്ളവർക്ക് 94 രാജ്യങ്ങളിേലക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. 53 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 41 രാജ്യങ്ങളിലേക്ക് വിസ ഒാൺ അറൈവൽ സംവിധാനത്തിലും യാത്ര ചെയ്യാനാകും. 104 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിസ ആവശ്യമാണ്. ലോകതലത്തിൽ 49ാമതുള്ള ഖത്തർ ജി.സി.സിയിൽ മൂന്നും 50ാമതുള്ള ബഹ്റൈൻ നാലും സ്ഥാനത്തെത്തി. ഖത്തർ പാസ്പോർട്ടുള്ളവർക്ക് 86 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. 49 രാജ്യങ്ങളിലേക്ക് പൂർണമായും വിസരഹിതമായും 37 രാജ്യങ്ങളിലേക്ക് വിസ ഒാൺ അറൈവൽ സംവിധാനത്തിലുമാണ് യാത്ര ചെയ്യുക.

ബഹ്റൈൻ പൗരൻമാർക്ക് 84 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. 46 രാജ്യങ്ങൾ പൂർണമായും വിസയില്ലാതെ സന്ദർശിക്കാൻ സാധിക്കുേമ്പാൾ 38 രാജ്യങ്ങളിൽ എത്തുേമ്പാൾ വിസയെടുത്താൽ മതിയാകും. ലോക തലത്തിൽ 52ാം സ്ഥാനത്തുള്ള ഒമാൻ പാസ്പോർട്ടുള്ളവർക്ക് 81 രാജ്യങ്ങളിലേക്കാണ് വിസ രഹിത യാത്ര സാധ്യമാകുക. അതേസമയം, സൗദി അറേബ്യൻ പൗരൻമാർക്ക് 79 രാജ്യങ്ങളിലേക്ക് എത്തണമെങ്കിൽ വിസ ആവശ്യമില്ല. ലോകതലത്തിൽ ഒമ്പതാം സ്ഥാനത്തുള്ള യു.എ.ഇക്ക് 157 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര സാധ്യമാണ്. 112 രാജ്യങ്ങളിലേക്ക് പൂർണമായും വിസയില്ലാതെയും 45 രാജ്യങ്ങളിലേക്ക് വിസ ഒാൺ അറൈവൽ സംവിധാനത്തിലുമാണ് യു.എ.ഇ പൗരൻമാർക്ക് സഞ്ചരിക്കാനാകുക. രണ്ടുവർഷം മുമ്പ് വരെ യു.എ.ഇ പാസ്പോർട്ടുള്ളവർക്ക് 91 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ രഹിത യാത്ര സാധ്യമായിരുന്നത്.

രണ്ട് വർഷത്തിനുള്ളിൽ കരുത്തുറ്റ പാസ്പോർട്ടുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം നടത്തി 51 രാജ്യങ്ങളിലേക്കുകൂടി ഇൗ സൗകര്യം ലഭ്യമാകുകയായിരുന്നു. ലോക തലത്തിൽ 65ാം സ്ഥാനമാണ് ഇന്ത്യൻ പാസ്പോർട്ടിനുള്ളത്. 25 രാജ്യങ്ങളിലേക്ക് വിസ രഹിതമായും 41 രാജ്യങ്ങളിലേക്ക് വിസ ഒാൺ അറൈവൽ സംവിധാനത്തിലും ഇന്ത്യൻ പാസ്പോർട്ടുമായി യാത്ര പോകാം. ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ സിംഗപ്പൂർ ഒന്നാം സ്ഥാനത്താണുള്ളത്. സിംഗപ്പൂർ പാസ്പോർട്ട് കൈവശമുണ്ടെങ്കിൽ 166 രാജ്യങ്ങളിലേക്ക് എത്തുന്നതിന് വിസ ആവശ്യമില്ല. ജർമനി, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലൻഡ്, ലക്സംബർഗ്, നോർവേ, നെതർലൻഡ്സ്, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ളത്. യുദ്ധകലുഷിതമായ ഇറാഖും അഫ്ഗാനിസ്താനും ആണ് അവസാന സ്ഥാനങ്ങളിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story