കുവൈത്തിൽ നിയമാനുസൃത വിദേശികൾ 28.61 ലക്ഷം
text_fields20 ലക്ഷത്തിലധികവും പുരുഷന്മാർ •ഏഴുലക്ഷത്തോളം പ്രവാസികൾ ഗാർഹിക തൊഴിലാളികൾ
കുവൈത്ത് സിറ്റി: രാജ്യത്ത് നിയമാനുസൃതമായി തങ്ങുന്ന വിദേശികളുടെ എണ്ണം 28 ലക്ഷത്തിലധികം. മേജർ ജനറൽ ശൈഖ്് ഫൈസൽ അൽ നവാഹിെൻറ നേതൃത്വത്തിലുള്ള നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെൻറ്സ് ഡിപ്പാർട്ട്മെൻറിെൻറ കീഴിൽ റെസിഡൻറ്സ് അഫയേഴ്സ് ഡയറക്ടറേറ്റ് ജനറൽ പുറത്തുവിട്ട കണക്കിലാണ് നിയമാനുസൃതമായി രാജ്യത്ത് തങ്ങുന്ന പ്രവാസികളുടെ എണ്ണം വ്യക്തമായത്. 28,61,380 പേരാണ് നിയമാനുസൃതമായി രാജ്യത്ത് താമസിക്കുന്നത്. ഇതിൽ 20,17,084 പേർ പുരുഷൻമാരും 844,296 സ്ത്രീകളുമാണെന്ന് മേജർ ജനറൽ അബ്ദുല്ല അൽ ഹജ്രിയുടെ കീഴിലുള്ള റെസിഡൻറ്സ് അഫയേഴ്സ് പുറത്തുവിട്ട പുതിയ കണക്കെടുപ്പിൽ വ്യക്തമായി. സെപ്റ്റംബർ ഒന്നുവരെയുള്ള കണക്കു പ്രകാരം സർക്കാർ മേഖലയിൽ 1,07,887 വിദേശികളാണ് ജോലി ചെയ്യുന്നത്. ഇതിൽ 68,537 പേർ പുരുഷന്മാരും 39,350 പേർ സ്ത്രീകളുമാണ്.
സർക്കാർ മേഖലയിൽ കുവൈത്തിവത്കരണം നടത്താനുള്ള ശ്രമം ഉൗർജിതമായി മുന്നോട്ടുപോകുകയാണ്. സ്വകാര്യമേഖലയിൽ 15,18,711 പേർ േജാലി ചെയ്യുന്നതിൽ ബഹുഭൂരിഭാഗം പേരും പുരുഷന്മാരാണ്. 13,94,913 പ്രവാസി പുരുഷൻമാർ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുേമ്പാൾ സ്ത്രീകളുടെ എണ്ണം 1,23,798 മാത്രമാണ്. സ്വകാര്യ മേഖലയിലെ പ്രവാസികളിൽ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീകളുള്ളത്. 20ാം നമ്പർ വിസയുള്ള ഗാർഹിക തൊഴിലാളികൾ 6,87,267 പേരാണ്. ഗാർഹിക തൊഴിലാളികളിൽ സ്ത്രീ- പുരുഷ അനുപാതം ഏകദേശം തുല്യമാണ്. 3,49, 273 പുരുഷൻമാരും 3,37,994 സ്ത്രീകളുമാണുള്ളത്. 22ാം നമ്പർ വിസക്ക് കീഴിൽ 5,44,048 പേരുണ്ട്. ഇവരിൽ 2,02,295 പുരുഷൻമാരും 3,41,753 സ്ത്രീകളുമാണുള്ളത്. അതേസമയം, രാജ്യത്ത് വിസ നിയമം ലംഘിച്ചുകഴിയുന്നവരുടെ എണ്ണം 90,000 കടന്നുെവന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണക്കാക്കുന്നതെന്ന് പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. ഏതാനും മാസങ്ങൾ മുമ്പ് സർക്കാർ പൊതുമാപ്പ് പ്രഖ്യാപിക്കുകയും നിരവധി അനധികൃത താമസക്കാർ ഇതുപയോഗപ്പെടുത്തി മടങ്ങുകയും ചെയ്തതിന് ശേഷമാണ് ഇത്രയധികം നിയമ ലംഘകർ രാജ്യത്ത്് കഴിഞ്ഞുകൂടുന്നത്്.
രാജ്യത്ത് വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞ് കഴിയുന്നവർ തങ്ങളുടെ നിയമപരമായ ബാധ്യത തീർത്ത് എത്രയും വേഗം കുവൈത്ത് വിടണമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. രാജ്യത്ത് തുടരുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി അടക്കം സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നിയമലംഘകരെ പിടികൂടുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും നാടുകടത്തുന്നതിനും ആറു ഗവർണേററ്റുകളിൽ ശക്തമായ പരിശോധനകൾ നടന്നുവരുകയാണ്. അതേസമയം, രാജ്യത്ത് നിയമം ലംഘിച്ച് കഴിയുന്നവരിൽ ബഹുഭൂരിപക്ഷവും ഏഷ്യക്കാരാണ്. അറബ് വംശജർ രണ്ടാം സ്ഥാനത്തുണ്ട്. പതിനായിരത്തോളം സിറിയക്കാർ നിയമ ലംഘകരായി രാജ്യത്തുണ്ടെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ. ഇൗജിപ്തിൽനിന്നുള്ളവർക്കാണ് രണ്ടാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.