Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right37 ശതമാനം...

37 ശതമാനം ജീവകാരുണ്യ പിരിവ് അനധികൃതം

text_fields
bookmark_border

കുവൈത്ത് സിറ്റി: രാജ്യത്ത് നടക്കുന്ന ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ധനശേഖരണത് തിൽ 37 ശതമാനം അനധികൃതമെന്ന് റിപ്പോർട്ട്. നിരീക്ഷണം ശക്തമാക്കേണ്ടതിെൻറ ആവശ്യക തയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് സാമൂഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. സക ാത് പണം വിദേശരാജ്യങ്ങളിൽ ചെലവഴിക്കപ്പെടുന്നത് സംബന്ധിച്ച് വിവര ശേഖരണത്തിന് സംവിധാനമുണ്ടാക്കും. ലൈസൻസില്ലാതെ വീടുകളിൽനിന്ന് സകാത് ശേഖരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

ഇത്തരമൊരു സംഘടനക്ക് 141 ശാഖകളുണ്ട്. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനകൾ മന്ത്രാലയത്തിന് വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. കറൻസിയായി പിരിവ് നടത്താൻ പാടില്ല. കെ. നെറ്റ് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പണം സ്വീകരിക്കാവൂ. വിദേശ രാജ്യങ്ങളിൽ പ്രവർത്തനമുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി വേണം. ഇത്തരം നിയന്ത്രണങ്ങളൊന്നും പാലിക്കാതെ നിരവധി സംഘടനകൾ പണം പിരിക്കുന്നതായാണ് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് വിവരം ലഭിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ കർശന നിരീക്ഷണത്തിനും നടപടിക്കും ഒരുങ്ങുകയാണ് അധികൃതർ. സംശയകരമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും.

സുഹൃദ് രാജ്യങ്ങളിൽനിന്നുള്ളവരായാലും വെച്ചുപൊറുപ്പിക്കില്ല. സംശയകരമായ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കുവൈത്തിൽനിന്ന് പണമയക്കുന്നത് നിയന്ത്രിക്കാൻ തൊഴിൽ സാമൂഹികക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും. വിദേശികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം പിരിക്കുന്നത് ഒാരോരുത്തരുടെയും ഇഖാമയുമായി ബന്ധപ്പെടുത്തി സൂക്ഷ്മമായി നിരീക്ഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news
Next Story