കുവൈത്തിൽ ഫിലിപ്പീൻ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഫിലിപ്പീൻ വനിതാതൊഴിലാളികളുടെ വൻ കൊഴിഞ്ഞുപേ ാക്ക്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിെൻറ പുതിയ റിപ്പോർട്ട് പ്രകാരം 2017 അവ സാനത്തിൽ 161,500 ഫിലിപ്പീനി വനിതകൾ ഉണ്ടായിരുന്നത് കഴിഞ്ഞവർഷം സെപ്റ്റംബറിൽ 138,500 ആയി കുറഞ്ഞു.
അതായത് ഒമ്പതു മാസത്തിനിടെ 23000 പേരാണ് കുവൈത്ത് വിട്ടത്. മൊത്തം ഫിലിപ്പീൻ തൊഴിലാളികളുടെ എണ്ണം ഇക്കാലയളവിൽ 2,43,400ൽ നിന്ന് 2,16,200 ആയി കുറഞ്ഞു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ചേർത്ത് 27,200 പേരാണ് കുവൈത്ത് വിട്ടത്. ആകെ രാജ്യംവിട്ട തൊഴിലാളികളിൽ 86 ശതമാനവും വനിതകളാണ്.
ഗാർഹികത്തൊഴിലാളികൾ പീഡനമനുഭവിക്കുന്നതായ റിപ്പോർട്ടുകളാണ് ആളുകളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജൊആന ഡാനിയേലയെന്ന ഫിലിപ്പീൻ തൊഴിലാളിയുടെ മൃതദേഹം ഫ്രീസറിൽ കണ്ടെത്തിയ സംഭവം അന്താരാഷ്ട്രതലത്തിൽ ചർച്ചയായി. പിന്നീട് ഗാർഹികത്തൊഴിലാളികളെ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടാൻ എംബസി ജീവനക്കാർ സഹായിക്കുകയും ഇതിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നത്തിലേക്ക് നയിച്ചു.
മുഴുവൻ തൊഴിലാളികളോടും കുവൈത്തിൽനിന്ന് മടങ്ങാൻ ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ദൂതെർത് ആഹ്വനം ചെയ്തു. ഏറെ ചർച്ചകൾക്കൊടുവിൽ പ്രശ്നം പരിഹരിക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ പുതിയ റിക്രൂട്ട്മെൻറ് കരാർ ഒപ്പിടുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വലിയ വില കൽപിക്കുന്നതാണ് പുതിയ കരാർ. കുവൈത്തിലെ ഫിലിപ്പീനികളിൽ 60 ശതമാനവും ഗാർഹികത്തൊഴിലാളികളാണ്. കുവൈത്തിലെ നാലാമത്തെ വലിയ വിദേശി സമൂഹമാണ് ഫിലിപ്പീനികൾ. ഇന്ത്യക്കാർ, ഇൗജിപ്തുകാർ, ബംഗ്ലാദേശികൾ എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.