ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാരുടെ തൊഴിൽ പരാതി കൂടുതൽ കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് നാടുകളിൽ ഇന്ത്യക്കാരിൽനിന്ന് കൂടുതൽ തൊഴിൽ പരാതി ലഭിച്ചത ് കുവൈത്തിൽ. 9771 പരാതികളാണ് ഈ വർഷം ആറുമാസത്തിനുള്ളിൽ ഗൾഫ് നാടുകളിലെ ഇന്ത്യൻ എംബസികളിൽ ലഭിച്ചത്. കുവൈത്തിൽനിന്ന് 2377 പേർ ഇന്ത്യൻ എംബസിയിലെത്തി പരാതി നൽകിയപ്പോൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദിയിൽനിന്ന് 2244 പരാതികളാണ് ലഭിച്ചത്. ഒമാൻ 1766, യു.എ.ഇ 1477, ഖത്തർ 1459, ബഹ്റൈൻ 450 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട പരാതികളുടെ കണക്ക്.
ശമ്പളം തടഞ്ഞു വെക്കൽ, ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കൽ, ഇഖാമ പുതുക്കാതിരിക്കൽ, ഓവർടൈം അലവൻസ്, വാരാന്ത്യ അവധി എന്നിവ നൽകാതിരിക്കൽ, വാർഷിക അവധി തടയൽ തുടങ്ങി തൊഴിലാളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളെ മുൻനിർത്തിയുള്ളതാണ് പരാതികൾ. ഇടുക്കി എം.പി ഡീൻ കുര്യാക്കോസിെൻറ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ ഇക്കാര്യം വിശദീകരിച്ചത്. ജൂൺ 30 വരെ ആറു ഗൾഫ് രാജ്യങ്ങളിലെ എംബസികളിൽ ലഭിച്ച പരാതികളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.