Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആറു വർഷത്തിനിടെ...

ആറു വർഷത്തിനിടെ കുവൈത്ത് 36000 ഇന്ത്യക്കാരെ നാടുകടത്തി

text_fields
bookmark_border
ആറു വർഷത്തിനിടെ കുവൈത്ത് 36000 ഇന്ത്യക്കാരെ നാടുകടത്തി
cancel

കുവൈത്ത്‌ സിറ്റി: കഴിഞ്ഞ ആറു വർഷത്തിനിടെ കുവൈത്തിൽനിന്ന് 36000 ഇന്ത്യക്കാരെ നാടുകടത് തി. ഇതിൽ 29000 പുരുഷന്മാരും 7000 പേർ സ്ത്രീകളുമാണ്. ഈ കാലയളവിൽ ആകെ 148,000 വിദേശികളെയാണ് കുവൈത്ത് നാടുകടത്തിയത്. ആകെ നാടുകടത്തപ്പെട്ടവരിൽ 88000 പുരുഷന്മാരും 60000 സ്ത്രീകളുമാണുള്ളത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാടുകടത്തപ്പെട്ട വിദേശി സമൂഹത്തിൽ മുമ്പിൽ ഇന്ത്യക്കാരാണ്. പുരുഷന്മാരിൽ 16000 ഇൗജിപ്തുകാർ, 14000 ബംഗ്ലാദേശികൾ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള 5000 പേർ, 4000 ഇത്യോപ്യക്കാർ, 1700 ഫിലിപ്പീൻസുകാർ എന്നിവരെ തിരിച്ചയച്ചു. ബാക്കിയുള്ളവർ മറ്റു രാജ്യങ്ങളിൽനിന്നുള്ളവരാണ്.

സ്ത്രീകളിൽ ഏറ്റവുമധികം പേർ നാടു കടത്തപ്പെട്ടത്‌ ഇത്യോപ്യക്കാരാണ്. 14000 ഇത്യോപ്യക്കാരാണ് ആറുവർഷത്തിനിടെ പുറത്താക്കപ്പെട്ടത്. 13500 ഫിലിപ്പീൻസ് വനിതകളും 12000 ശ്രീലങ്കക്കാരികളും 5000 നേപ്പാൾ വനിതകളും 400 ഇൗജിപ്ഷ്യൻ വനിതകളും 200 ബംഗ്ലാദേശുകാരികളും നാടുകടത്തപ്പെട്ടു. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് പിന്നീടുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതര ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 17000 പേരെയാണ് നാടുകടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story