Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രോജക്ട്...

പ്രോജക്ട് തൊഴിലാളികൾക്കായി താൽക്കാലിക താമസകേന്ദ്രങ്ങൾ നിർമിക്കും

text_fields
bookmark_border
പ്രോജക്ട് തൊഴിലാളികൾക്കായി  താൽക്കാലിക താമസകേന്ദ്രങ്ങൾ നിർമിക്കും
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രോജക്ട് തൊഴിലാളികൾക്കായി താൽക്കാലിക താമസകേന്ദ ്രങ്ങൾ നിർമിക്കാൻ ആലോചന. ഒാരോ പ്രോജക്ടിന് സമീപവും പ്രീ ഫാബ്രിക്കേറ്റഡ് വസ് തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന താമസകേന്ദ്രങ്ങൾ പ്രോജക്ട് കഴിയുന്നതോടെ പൊ ളിച്ചുനീക്കും. ആസൂത്രണകാര്യ മന്ത്രി മർയം അഖീൽ പദ്ധതിയെക്കുറിച്ച് പറഞ്ഞതിന് പിറ കെ മുനിസിപ്പാലിറ്റി സ്ഥലം അനുവദിക്കാൻ തയാറാണെന്ന് വ്യക്തമാക്കി. എല്ലാ ഗവർണറേറ്റിലും താൽക്കാലിക താമസകേന്ദ്രങ്ങൾക്ക് സ്ഥലം അനുവദിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ അഹ്മദ് അൽ മൻഫൂഹി വ്യക്തമാക്കി.

ഇത്തരം കെട്ടിടങ്ങൾക്ക് നിർമാണച്ചെലവ് കുറവാണെന്നതിന് പുറമെ പ്രോജക്ട് കഴിയുന്നതോടെ പൊളിച്ചെടുത്ത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നതും മെച്ചമാണ്. പ്രോജക്ടുകൾക്ക് സമീപംതന്നെ താമസവും ഒരുക്കുന്നതോടെ തൊഴിലാളികൾക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാവും. ഇത് റോഡിൽ ഗതാഗതത്തിരക്ക് കുറക്കും. നൂറുകണക്കിന് ചെറുതും വലുതുമായ പ്രോജക്ടുകളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. തൊഴിലാളികൾ ജലീബ് അൽ ശുയൂഖ്, മഹബൂല, ഹവല്ലി പോലെയുള്ള സ്ഥലങ്ങളിലാണ് തിങ്ങിത്താമസിക്കുന്നത്.

താഴ്ന്ന വരുമാനക്കാർക്കുള്ള പാർപ്പിട നഗരങ്ങളുടെ അഭാവമാണ് ജലീബ് അൽ ശുയൂഖിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം. ഇത് പരിഹരിക്കാൻ കുവൈത്തിൽ സ്വകാര്യ മേഖലയിൽ ആറ് ലേബർ സിറ്റികൾ നിർമിക്കാൻ ആലോചനയുണ്ട്. വിദേശി തൊഴിലാളികൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ലേബർ സിറ്റികൾ നിർമിക്കുക. ചെറിയ വരുമാനക്കാരായ ബാച്ചിലർമാരെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ, വിനോദ സൗകര്യങ്ങളും വ്യാപാര കേന്ദ്രങ്ങളും ഉൾക്കൊള്ളുന്ന ബൃഹത് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാവും ഒാരോ ലേബർ സിറ്റികളും. മിന അബ്ദുല്ല, സുബ്ഹാൻ ബ്ലോക്ക് അഞ്ച്, സുബ്ഹാൻ ബ്ലോക്ക് 11, ഷദാദിയ വ്യവസായ കേന്ദ്രത്തിന് സമീപം, മുനിസിപ്പൽ സ്ക്രാപ് യാർഡിന് തെക്കുവശം, തീർഥാടകൾ ഒരുമിച്ചുകൂടുന്ന സ്ഥലത്തിെൻറ പടിഞ്ഞാറുവശം എന്നിവിടങ്ങളിലാണ് ലേബർ സിറ്റി പണിയാനുദ്ദേശിക്കുന്നത്. ഇതിന് പുറമെ പ്രോജക്ടുകളോടനുബന്ധിച്ച് താൽക്കാലിക കെട്ടിടങ്ങൾ കൂടി വരുന്നതോടെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story