Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജലീബിൽ രണ്ടാം...

ജലീബിൽ രണ്ടാം ദിവസവും പരിശോധന: നിരവധി പേർ പിടിയിൽ

text_fields
bookmark_border
ജലീബിൽ രണ്ടാം ദിവസവും  പരിശോധന: നിരവധി പേർ പിടിയിൽ
cancel
camera_alt???????? ??????????????? ?????????????? ??????????? ????????????????????????????????

കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖ്, ഹസാവി ഏരിയകളില്‍ തുടർച്ചയായ രണ്ടാം ദിവസവും മു നിസിപ്പൽ പരിശോധന അരങ്ങേറി. തൊട്ടുമുമ്പത്തെ ദിവസം അധികൃതർ പരിശോധന കഴിഞ്ഞുമ ടങ്ങിയതിെൻറ ആത്മവിശ്വാസത്തിൽ ജോലിയിലേർപ്പെട്ട തെരുവു കച്ചവടക്കാർ പൊലീസി നെയും കൂട്ടിയുള്ള മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ പെെട്ടന്നുള്ള വരവിൽ നടുങ്ങി. പര ിശോധനയില്‍ തെരുവുകച്ചവടക്കാരെയും അനധികൃതമായി ജോലി ചെയ്യുന്നവരെയും പിടികൂടി. മണിക്കൂറുകളോളം നീണ്ട പരിശോധനയില്‍ വൃത്തിയില്ലായ്മയുമായി ബന്ധപ്പെട്ട് ശുചിത്വ വകുപ്പ് 25 പിഴ ചുമത്തി. മനുഷ്യോപയോഗത്തിന് കഴിയാത്തവിധം മോശമായ 40 ക്യുബിക് മീറ്റര്‍ പച്ചക്കറി പഴവര്‍ഗങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 115 ക്യൂബിക് മീറ്റർ മാലിന്യം നിര്‍മാർജനം ചെയ്യുകയും പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

പരിശോധനക്ക് പൊലീസ് സഹായം തേടും –മുനിസിപ്പാലിറ്റി
കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖ്, ഹസാവി ഏരിയകളില്‍ പരിശോധനക്ക് ആഭ്യന്തരമന്ത്രാലയത്തിെൻറ സഹകരണം അത്യാവശ്യമാണെന്നും അടുത്ത പരിശോധന ഘട്ടത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനോട് സഹായം അഭ്യർഥിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ സൂചിപ്പിച്ചു. അനധികൃതമായി നിരവധി തൊഴിലാളികൾ ഈ ഭാഗങ്ങളില്‍ കച്ചവടം ചെയ്യുകയും താമസിക്കുകയും ചെയ്യുന്നതായി മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജലീബിൽ പരിശോധനക്കെത്തിയ മുനിസിപ്പൽ അധികൃതർക്ക് നേരെ തെരുവുകച്ചവടക്കാർ കൈയേറ്റത്തിന് മുതിർന്നിരുന്നു.

ഹസാവിയിലെ തെരുവ് കച്ചവടം നടത്തുന്ന സ്ഥലത്ത് പരിശോധനക്കെത്തിയ ഫർവാനിയ മുനിസിപ്പൽ വിഭാഗം തലവൻ അഹ്മദ് അശ്ശരീകയുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയാണ് കച്ചവടക്കാർ അക്രമാസക്തമായത്. തുടർന്ന് ആയിരത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്രുടെ നേതൃത്വത്തിലാണ് പിറ്റേദിവസം പരിശോധന നടന്നത്. 500 പേരെയാണ് അന്നു പിടികൂടിയത്. ഇതിൽ 497 പേരെ നാടുകടത്തി. പാർലമെൻറ് തലത്തിലും ഇതു വലിയ ചർച്ചയായി. ഹസാവി, ജലീബ്, ഖൈത്താൻ എന്നിവിടങ്ങളിൽനിന്ന് വിദേശികളെ പൂർണമായി ഒഴിപ്പിച്ച് ഇവിടം കുവൈത്തി മൻതഖ് ആയി പ്രഖ്യാപിക്കണമെന്നാണ് എം.പിമാർ ആവശ്യപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story