Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയുദ്ധകാലത്തെ...

യുദ്ധകാലത്തെ കുവൈത്തികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഇറാഖ് കൈമാറും

text_fields
bookmark_border
യുദ്ധകാലത്തെ കുവൈത്തികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഇറാഖ് കൈമാറും
cancel
camera_alt???????? ?????????????????? ??????????????????????????? ???????????????????

കുവൈത്ത് സിറ്റി: ദക്ഷിണ ഇറാഖിലെ അൽ മുതന്ന, സമാവ ജില്ലകളിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കുവൈത്തിന് കൈമാറും. ഇറാഖ് അധിനിവേശകാലത്ത് കാണാതായ യുദ്ധത്തടവുകാരുെടതാണ് മൃതദേഹങ്ങൾ എന്നാണ് കരുതുന്നത്. അവശിഷ്ടങ്ങൾ ബഗ്ദാദിലെ ലാബിൽ വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇറാഖ് അധിനിവേശകാലത്ത് കാണാതായവരുടെ ബന്ധുക്കളുടെ ഡി.എൻ.എയുമായി താരതമ്യം ചെയ്യും. ഡി.എൻ.എ പരിശോധനയിൽ ഇത് കാണാതായ കുവൈത്തികളുെടതാണെന്ന് വ്യക്തമായാൽ കുവൈത്തിന് കൈമാറുമെന്ന് ഇറാഖ് മന്ത്രി ഖാലിദ് അൽ ഉബൈദി പറഞ്ഞു.

രാജ്യത്ത് വൻ നാശനഷ്ടങ്ങൾ വരുത്തിയ സദ്ദാമിെൻറ പട്ടാളം നൂറുകണക്കിന് കുവൈത്തികളെ പിടിച്ചുകൊണ്ടുപോവുകയും വിലകൂടിയ അപൂർവ വസ്തുക്കൾ ഇറാഖിലേക്ക് കടത്തുകയും ചെയ്തിരുന്നു. അധിനിവേശസേന പിന്മാറി വർഷങ്ങൾ കഴിഞ്ഞിട്ടും കുവൈത്തിൽനിന്ന് കാണാതായ നിരവധി സ്വദേശികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കാണാതായത്. ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹാവശിഷ്ടങ്ങൾ നേരേത്ത കണ്ടെത്തിയിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ അവശിഷ്ടങ്ങൾ കുവൈത്തിലെത്തിച്ച് മറവുചെയ്യുകയാണ് അന്ന് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story