Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീണ്ടും...

വീണ്ടും ഫിലിപ്പീൻസ് തൊഴിലാളി പീഡിപ്പിക്കപ്പെട്ടതായി ആരോപണം

text_fields
bookmark_border
വീണ്ടും ഫിലിപ്പീൻസ് തൊഴിലാളി  പീഡിപ്പിക്കപ്പെട്ടതായി ആരോപണം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളി ലൈംഗികമായി പീഡ ിപ്പിക്കപ്പെട്ടതായി ആരോപണം. ഹവല്ലിയിലെ വീട്ടിൽവെച്ച് സ്പോൺസർ ബലാത്സംഗം ചെയ് തതായാണ് യുവതി എംബസി അഭിഭാഷകൻ മുഖേന പരാതി നൽകിയത്. സ്ത്രീയെ വൈദ്യ പരിശോധന ന ടത്തിയതിൽനിന്ന് ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽനിന്ന് ചാടി എംബസിയിലെത്തിയാണ് യുവതി നിയമനടപടികളിലേക്ക് നീങ്ങിയത്.

മറ്റൊരു സംഭവത്തിൽ ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളിയെ സ്പോൺസർ ക്രൂരമായി മർദ്ദിച്ചതായി പരാതി നൽകി. സഅദ് അൽ അബ്ദുല്ലയിലാണ് സംഭവം. മർദനമേറ്റ അടയാളങ്ങൾ ഇവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് എംബസി സഹായത്തോടെ പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. കുവൈത്തിൽ ഫിലിപ്പീനി തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നതായ പരാതി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ തന്നെ ബാധിച്ചതാണ്.

നേരത്തേ തൊഴിലാളിയുടെ കൊലപാതകത്തെ തുടർന്ന് കുവൈത്തിലെ മുഴുവൻ ഫിലിപ്പീൻ തൊഴിലാളികളോടും മടങ്ങിവരാൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർത് ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ ശ്രമങ്ങളെ തുടർന്നാണ് പിന്നീട് ഇൗ നീക്കം ഉപേക്ഷിച്ചത്. വീണ്ടും പീഡന വാർത്ത പുറത്തുവന്ന സ്ഥിതിക്ക് ഫിലിപ്പീൻ നിലപാട് കടുപ്പിക്കാനിടയുണ്ട്. അവരുടെ ഒൗദ്യോഗിക പ്രതികരണം വന്നിട്ടില്ല. രണ്ടാഴ്ച മുമ്പ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരൻ ഫിലിപ്പീനി യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇൗ കേസിൽ അന്വേഷണം നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story