ഡെലിവറി കമ്പനി ലൈസൻസ് നൽകുന്നത് നിർത്തി
text_fieldsകുവൈത്ത് സിറ്റി: ഡെലിവറി കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തിവെക്കാ ൻ ആഭ്യന്തര മന്ത്രാലയം വാണിജ്യ മന്ത്രാലയത്തിന് നിർദേശം നൽകി. ഇത്തരം ചില കമ്പനികൾ വിതരണം ചെയ്യുന്ന സാധനങ്ങൾ ആരോഗ്യത്തിന് ഹാനികരമായതാണെന്നും ഇവയെ നിയന്ത്രിക്കാൻ പുതിയ ചട്ടങ്ങൾ ആവശ്യമാണെന്നും നിർദേശത്തിൽ പറയുന്നു. ചില കമ്പനികൾ സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ അനധികൃതമായി വെക്കുന്നു. നിരോധിത ഉൽപന്നം വിതരണം ചെയ്യുന്നവരുമുണ്ട്. അനുദിനം വർധിച്ചുവരുന്ന മേഖലയാണിത്. ഡെലിവറി വിപണിയെ നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.
നിലവിലെ തുറന്നുവിട്ട അവസ്ഥക്ക് മാറ്റം വരണമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
പുതിയ കമ്പനികൾ വരുന്നതിന് വാണിജ്യ മന്ത്രാലയം എതിരല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം പാലിച്ചുകൊണ്ട് വ്യവസ്ഥാപിതത്വം കൊണ്ടുവരുന്നതിനായി തൽക്കാലം ലൈസൻസ് നൽകുന്നത് നിർത്തിവെച്ചുവെന്നും ഇതിനോടുള്ള പ്രതികരണമായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിെൻറ അനുമതിയോടുകൂടി മാത്രമേ ഇനി ലൈസൻസ് അനുവദിക്കൂവെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം, കസ്റ്റംസ് വകുപ്പ്, പരിസ്ഥിതി വകുപ്പ് തുടങ്ങി സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ഡെലിവറി വിപണിയെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.