Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതുടർച്ചയായി...

തുടർച്ചയായി മൂന്നുദിവസം വാഹനം നിർത്തിയിട്ടാൽ 135 ദീനാർ പിഴ

text_fields
bookmark_border
തുടർച്ചയായി മൂന്നുദിവസം വാഹനം നിർത്തിയിട്ടാൽ 135 ദീനാർ പിഴ
cancel

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളുടെ പാർക്കിങ് സ്ഥലത്ത് തുടർച്ചയായി മൂന്ന് ദിവസം വാഹനം നിർത്തിയിട്ടാൽ 135 ദീനാർ പിഴ ഇൗടാക്കുമെന്ന് മുന്നറിയിപ്പ്. സഹകരണ യൂനിയൻ വൈസ ് ചെയർമാൻ ഖാലിദ് അൽ ഹുദൈബാനാണ് ഇക്കാര്യം അറിയിച്ചത്. ചില വിദേശികൾ സഹകരണ സംഘങ ്ങളുടെ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയിട്ട് നാട്ടിൽ പോകുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തുടർന്നാണ് ശക്തമായ നടപടിയെടുക്കാൻ തീരുമാനിച്ചത്. മൂന്നുദിവസം കഴിഞ്ഞാൽ വാഹനം എടുത്തുമാറ്റാൻ മുനിസിപ്പാലിറ്റിയുടെ സഹായം തേടും.

135 ദീനാർ പിഴയും ഇൗടാക്കും. വാഹനം എടുത്തുമാറ്റുന്നതിനും സൂക്ഷിക്കുന്നതിനും മുനിസിപ്പാലിറ്റിക്ക് വേറെ പണം നൽകേണ്ടി വരും. കണ്ടുകെട്ടുന്ന ഒാരോ ദിവസത്തിനും ഒരു ദീനാർ വെച്ച് വേറെയും നൽകണം. സാധാരണ നിലക്ക് പൊതു സ്ഥലങ്ങളിൽ അലക്ഷ്യമായി നിർത്തിയിടുന്ന വാഹനങ്ങളിൽ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കർ ഒട്ടിക്കുകയും 48 മണിക്കൂറിനു ശേഷവും എടുത്തുമാറ്റിയില്ലെങ്കിൽ വാഹനം കണ്ടുകെട്ടുകയുമാണ് ചെയ്തുവരുന്നത്.

പാർക്കിങ്ങിന് സ്ഥലമില്ലാത്ത പ്രതിസന്ധി കുവൈത്ത് വല്ലാതെ അനുഭവിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലും ജനവാസമേറിയ സ്ഥലങ്ങളിലും ഏറെ കറങ്ങിത്തിരിഞ്ഞാലാണ് പലപ്പോഴും വണ്ടി നിർത്തിയിടാൻ ഇത്തിരി സ്ഥലം ലഭിക്കുക. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ കവർച്ച ചെയ്യുകയും വാഹന ഭാഗങ്ങൾ പൊളിച്ചുവിൽക്കുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. ഇക്കാരണത്താലാണ് സഹകരണ സംഘങ്ങളുടെയും മറ്റു വ്യാപാര സമുച്ചയങ്ങളുടെയും പാർക്കിങ്ങിൽ ചിലർ വാഹനങ്ങൾ നിർത്തിയിടാറുള്ളത്. ദീർഘസമയം ഇങ്ങനെ നിർത്തിയിടുന്നതുമൂലം ഉപഭോക്താക്കൾ പാർക്കിങ്ങിന് ബുദ്ധിമുട്ടുന്നതായാണ് പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story