Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊഴിൽ നൈപുണ്യ...

തൊഴിൽ നൈപുണ്യ പരിശോധന വിപുലപ്പെടുത്താൻ ആലോചന

text_fields
bookmark_border
തൊഴിൽ നൈപുണ്യ പരിശോധന വിപുലപ്പെടുത്താൻ ആലോചന
cancel

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലടക്കം പ്രഫഷനൽ തസ്തികകളിൽ ജോലി ചെയ്യുന്നവരു ടെ തൊഴിൽനൈപുണ്യം പരിശോധിക്കാൻ മാൻപവർ അതോറിറ്റി ആലോചിക്കുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ മേഖലയിൽ പരിശോധനക്കായി കമീഷനെ നിയോഗിച്ചതായി അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. തിയറി പരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടാവും. ഇതിൽ വിജയിക്കാത്തവരുടെ ഇഖാമ ഇൗ പ്രഫഷനിൽ പുതുക്കി നൽകില്ല. നിലവാരമുള്ള തൊഴിൽശക്തിയെ മാത്രം നിലനിർത്തുകയെന്ന നയത്തിെൻറ ഭാഗമായാണ് ഇത്തരമൊരു നീക്കം. ഒാരോ വർഷവും കൂടുതൽ പ്രഫഷനുകളെ ഇൗ പട്ടികയിൽ ഉൾപ്പെടുത്തും. വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാർഥികൾക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്കരണത്തിെൻറ ലക്ഷ്യമാണ്.

ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മാൻപവർ അതോറിറ്റി പൊതുജന സമ്പർക്ക വിഭാഗം മേധാവി അസീൽ അൽ മസ്യദ് പറഞ്ഞു. എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്കരണം മറ്റു പ്രഫഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനിയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് നിബന്ധന ഏർപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് പരിശോധിച്ചും പ്രത്യേക പരീക്ഷ നടത്തിയുമാണ് അവർ എൻ.ഒ.സി നൽകുന്നത്. ഇതേ മാതൃക മറ്റു പ്രഫഷനുകളിലും നടപ്പാക്കുേമ്പാൾ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും. സ്വകാര്യ മേഖലയിലെ അക്കൗണ്ടൻറ് അടക്കം പ്രഫഷനൽ തസ്തികകൾ തസ്തികകളിൽ വരുംവർഷങ്ങളിൽ തൊഴിൽ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story