കുവൈത്തിൽ ഭാഗിക പൊതുമാപ്പ് മേയ് 15 വരെ നീട്ടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക പൊതുമാപ്പ് മേയ് 15 വരെ നീട്ടി. 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് മേയ് 15 വരെ നീട്ടി നൽകിയത്. ഏപ്രിൽ 15ന് അവസാനിക്കേണ്ട ഭാഗിക പൊതുമാപ്പാണ് ഒരു മാസം കൂടി നീട്ടിയത്. ഡിസംബറിൽ ഒരുമാസം നൽകിയ പ്രത്യേക അവസരം വിവിധ ഘട്ടങ്ങളിലായി നീട്ടിനൽകുകയായിരുന്നു.
ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ വ്യാപക പരിശോധനക്ക് ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഇനിയും ഉപയോഗപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പഴുതടച്ചുള്ള പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ് തീരുമാനം. 180000 പേർ രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകൾ. വളരെ കുറച്ചുപേർ മാത്രമേ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

