Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗഹൃദ...

സൗഹൃദ സന്ദേശവുമായി കിരീടാവകാശിക്ക് സൗദിയിൽ നിന്ന് കത്ത്

text_fields
bookmark_border
Kuwait Crown Prince receives letter from Saudi
cancel
camera_alt

കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്തിലെ സൗദി അംബാസഡർക്കൊപ്പം

കുവൈത്ത് സിറ്റി: കുവൈത്തും സൗദിയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധങ്ങളെയും ദൃഢമായ ചരിത്രബന്ധങ്ങളെയും അനുസ്മരിച്ച് കിരീടാവകാശിക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസഊദിന്റെ കത്ത്. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളെയും ചരിത്രബന്ധങ്ങളെയും കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ലഭിച്ച കത്തിൽ സൂചിപ്പിക്കുന്നു.

വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ, പരസ്പര താൽപര്യമുള്ള പ്രശ്നങ്ങൾ, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയും കത്തിൽ പരാമർശിക്കുന്നു. ഈ മാസം 27 മുതൽ 29 വരെ സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ഫോർമുല- 1 റേസിലേക്കുള്ള ക്ഷണവും കത്തിലുണ്ട്.

കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽസഊദ് കത്ത് കിരീടാവകാശിക്ക് കൈമാറി. കിരീടാവകാശിയുടെ ദിവാൻ ചീഫ് ശൈഖ് അഹ്മദ് അൽ അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, ഓഫിസ് ഡയറക്ടർ ജമാൽ മുഹമ്മദ് അൽ തിയാബ്, ഓഫിസ് ഫോറിൻ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി മാസിൻ ഈസ അൽ ഇസ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsKuwait Crown Prince
News Summary - Kuwait Crown Prince receives letter from Saudi
Next Story