ലബനാന് കുവൈത്ത് സഹായം തുടരുന്നു; ഭക്ഷ്യവസ്തുക്കളും പുതപ്പുകളും എത്തിച്ചു
text_fieldsസഹായവസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ പ്രയാസം അനുഭവിക്കുന്ന ലബനാന് കുവൈത്ത് സഹായം തുടരുന്നു. വിവിധ വസ്തുക്കൾ അടങ്ങിയ 40 ടൺ സഹായവുമായി കുവൈത്തിൽ നിന്നുള്ള ആറാമത് വിമാനം ബൈറൂത്തിലെത്തി. ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ, പുതപ്പുകൾ തുടങ്ങിയവ സഹായവസ്തുക്കളിലുണ്ട്.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരമാണ് ലബനാന് സഹായം എത്തിക്കുന്നത്. ദുരിതമനുഭവിക്കുന്ന ലബനാൻ ജനതക്ക് ഇവ എത്തിക്കുന്നതിനായി ലബനാൻ റെഡ് ക്രോസും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയും ഏകോപിച്ച് പ്രവർത്തിച്ചുവരികയാണ്.
സഹായത്തിന് ലബനാൻ റെഡ് ക്രോസ് റിലീഫ് കോഓഡിനേറ്റർ യൂസഫ് ബോട്രോസ് നന്ദി അറിയിച്ചു.
നവംബർ 27ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നെങ്കിലും ഇസ്രായേൽ സേനയുടെ ആക്രമണം നേരിട്ട ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഹായം എത്തിക്കുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

