ഗസ്സയിലെ നിർബന്ധിത കുടിയിറക്കത്തെ കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽനിന്ന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നതിനെക്കുറിച്ച ഇസ്രായേൽ ഉദ്യോഗസ്ഥരുടെ പരാമർശങ്ങളെ കുവൈത്ത് നിശിതമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഇത്തരം പരാമർശങ്ങൾ അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും ലംഘിക്കുന്നുവെന്നും വ്യക്തമാക്കി.
ഫലസ്തീൻ വിഷയത്തിലും ജനങ്ങളോടുമുള്ള കുവൈത്തിന്റെ ഉറച്ച നിലപാടും ആവർത്തിച്ചു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്റെ നിയമപരമായ അവകാശങ്ങളും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

