Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാർഹിക തൊഴിലാളി...

ഗാർഹിക തൊഴിലാളി ക്ഷാമം : കൂടുതൽ രാജ്യങ്ങളിൽനിന്ന് എത്തിക്കാൻ ശ്രമം

text_fields
bookmark_border

കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടാൻ കൂടുതൽ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈ ത്ത് ശ്രമം തുടങ്ങി. കെനിയ, സിയറ ലിയോൺ, ഗിനി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയാണ് പുതുതായി പരിഗണിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ മാ ൻപവർ അതോറിറ്റി നടപടികളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് കൂടുതൽ രാജ്യങ്ങളുമായി ചർച്ചക്ക് തുടക്കമിട്ടത്.

എറിത്രിയയിൽനിന്ന് കഴിഞ്ഞ നവംബർ മുതൽ കുവൈത്തിലേക്ക് തൊഴിലാളികൾ വരുന്നുണ്ടെന്ന് മന്ത്രി മറിയം അഖീൽ വ്യക്തമാക്കി. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇത്യോപ്യയുമായി ഏകദേശധാരണയായിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ചർച്ചയിൽ ഇരു കക്ഷികളുടെയും അവകാശം, കടമകള്‍, ഉത്തരവാദിത്തങ്ങള്‍ ഉറപ്പാക്കുന്ന തരത്തിൽ 90 ശതമാനം വ്യവസ്ഥകളിലും ധാരണയായിട്ടുണ്ട്.

ഫിലിപ്പീൻസ് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് വിലക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. റിക്രൂട്ട്മെൻറിനായി ഫിലിപ്പീൻസിനെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് കുവൈത്ത് തയാറെടുക്കുന്നത്. അതിനിടെ, കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയിൽ നിയമ പരിഷ്കാരം ഉടന്‍ ഉണ്ടാവുമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി വൃത്തങ്ങൾ നൽകുന്ന സൂചന. കുവൈത്തിൽ ഫിലിപ്പീനി ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ട സംഭവം വലിയ ചർച്ചയായതിന് പിറകെയാണ് നിയമപരിഷ്കാരത്തെ കുറിച്ച് മാൻപവർ അതോറിറ്റി സൂചന നൽകിയത്.

ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തും. നിയമലംഘനം നടത്തിയ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ എടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait city
News Summary - kuwait city-kuwait-gulf news
Next Story