Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ആരോഗ്യ...

കുവൈത്തിൽ ആരോഗ്യ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

text_fields
bookmark_border
കുവൈത്തിൽ ആരോഗ്യ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
cancel
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിച്ചു. കുവൈത്ത് അംഗീകരിച്ച വാക്സിനെടുത്തവർക്ക് രാജ്യത്തേക്ക് വരാൻ പി.സി.ആർ പരിശോധനയും ക്വാറൻറീനും ആവശ്യമില്ല എന്നതാണ് പ്രധാന മാറ്റം. വാക്സിൻ എടുക്കാത്തവർക്കും 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കുവൈത്തിലേക്ക് വരാവുന്നതാണ്. കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറൻറീൻ ഉണ്ടാകും.

ഇൗ സമയ പരിധിക്ക് ശേഷം പി.സി.ആർ എടുത്ത് നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. കുത്തിവെപ്പ് നിർബന്ധമല്ലാത്ത 16 വയസ്സിന് താഴെയുള്ളവർക്ക് ഇൗ നിബന്ധനകളൊന്നും ബാധകമല്ല. ഫെബ്രുവരി 20 മുതലാണ് പുതിയ നിർദേശങ്ങൾ പ്രാബല്യത്തിലാകുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഒമ്പത് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് കൂടി എടുത്താലേ വാക്സിനെടുത്തവർ എന്ന വിഭാഗത്തിൽ ഉൾപ്പെടൂ. കൊറോണ സ്ഥിരീകരിച്ച് മൂന്ന് മാസം പൂർത്തിയാകാത്തവരും 'പ്രതിരോധ ശേഷിയുള്ളവർ' വിഭാഗത്തിൽ പെടുത്തി ഇളവ് ലഭിക്കുന്നവരിലാണ് ഉൾപ്പെടുക.

പള്ളികളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. കുത്തിവെപ്പ് എടുക്കാത്തവർക്കും ഫെബ്രുവരി 20 മുതൽ മാളുകളിൽ പ്രവേശനം അനുവദിക്കും. 20 മുതൽ ഒത്തുകൂടൽ വിലക്ക് നീക്കും. വാക്സിനെടുത്തവർക്ക് തിയറ്റർ, പാർട്ടി ഹാൾ തുടങ്ങിയ ഇടങ്ങളിൽ നിബന്ധന ഇല്ലാതെയും എടുക്കാത്തവർക്ക് 72 മണിക്കൂർ സമയപരിധിയിലെ പി.സി.ആർ വേണം എന്ന വ്യവസ്ഥയിലും പ്രവേശനം അനുവദിക്കും. പൊതു വാഹനങ്ങൾ പൂർണ ശേഷിയിൽപ്രവർത്തിക്കാം. യാത്രക്കാർ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും. മാർച്ച് 13 മുതൽ സർക്കാർ ഒാഫിസുകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുമെന്നും മന്ത്രിസഭ തീരുമാനമായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് അറിയിച്ചു. cabinet കാപ്ഷൻ ഇല്ല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story